കണ്ണൂർ: കളിയും ചിരിയുമായി എത്തുന്ന കുരുന്നുകളെ വരവേൽക്കാൻ വിദ്യാലയങ്ങൾ ഒരുങ്ങി. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സ്കൂൾ കെട്ടിടങ്ങളിൽ നവീകരണ പ്രവൃത്തി നടത്തി പെയിന്‍റിംഗ് ഉൾപ്പെടെ പൂർത്തിയാക്കിയിരുന്നു. സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് അധികൃതർ പരിശോധിക്കുകയും ചെയ്തിരുന്നു.

സ്കൂളുകളിൽ ശുചിത്വവും സുരക്ഷയും ഉറപ്പാക്കാൻ പിടിഎയുടെ നേതൃത്വത്തിൽ നിരവധി കാര്യങ്ങൾ ചെയ്തിരുന്നു. സ്കൂൾ ബസുകളുടെ ഫിറ്റ്നസ് പരിശോധനയും ജില്ലയിൽ പൂർത്തിയായി കഴിഞ്ഞു. ലഹരി വ്യാപനം തടയുന്നതിന്‍റെ ഭാഗമായി പോലീസിന്‍റെയും എക്സൈസിന്‍റെയും നേതൃത്വത്തിൽ അധ്യാപകരുടെയും പിടിഎയുടെയും ജനപ്രതിനിധികളെയും ഉൾപ്പെടുത്തി അവലോകന യോഗങ്ങൾ ചേർന്നിരുന്നു. കണ്ണൂർ ജില്ലാ സ്കൂൾ പ്രവേശനോത്സവം ഇന്ന് രാവിലെ ഒന്പതിന് അഴീക്കോട് ജിഎച്ച്‌എസ്എസിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ സ്കൂളുകളിലെല്ലാം പ്രവേശനോത്സവം സംഘടിപ്പിച്ചിട്ടുണ്ട്.

വിദ്യാലയങ്ങളിൽ
ആന്‍റി നർക്കോട്ടിക്
ക്ലബുകൾ

സ്‌കൂൾ പരിസരത്തെ ലഹരി കച്ചവടത്തിന് അറുതിവരുത്താനും വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗം തടയാനും ലക്ഷ്യമിട്ട് എല്ലാ വിദ്യാലയങ്ങളിലും ആന്‍റി നർകോട്ടിക് ക്ലബുകൾ (എഎൻ സി) രൂപീകരിക്കും. എക്സൈസ് ഉദ്യോഗസ്ഥരുടെയും അധ്യാപക രുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിലാണ് ക്ലബ് രൂപീകരി ക്കുക.

ഇവർക്ക് പ്രത്യേക പരിശീലനം നൽകും. ലഹരി ഉപയോഗിക്കുന്ന കുട്ടികളുടെ പെരുമാറ്റത്തിലെ മാറ്റമുൾപ്പെടെ മനസിലാക്കി തുടർനടപടി സ്വീകരിക്കാനുള്ള ചുമതലയും ഇവർക്ക് നൽകും. ഓരോ സ്‌കൂളി ലും ഓരോ ഉദ്യോഗസ്ഥർക്കായിരി ക്കും മേൽനോട്ടച്ചുമതല. പുതിയതായി നിയമനം ലഭിച്ച സിവിൽ എക്സൈസ് ഓഫീസർമാരെ ഇതിനായി നിയോഗിക്കും.

കുട്ടികളിലെ ലഹരി ഉപയോഗം തടയാൻ എക്സൈസിന് "നേർവഴി' എന്ന പദ്ധതി നിലവിലുണ്ട്. രക്ഷിതാക്കൾക്കും അധ്യാപകർക്കും 9656178000 എന്ന നമ്പരിലോ 14405 എന്ന ടോൾ ഫ്രീ നമ്പറിലോ വിളിക്കാം. ലഹരി ഉപയോഗിക്കുന്ന കുട്ടികളെ കണ്ടെത്തിയാൽ രഹസ്യമായി കൗൺസിലിംഗും ചികിത്സയും നൽകും. കുട്ടികൾക്കെതിരേ കേസെടുക്കില്ല.