കൂത്തുപറമ്പ്: കഴിഞ്ഞ ദിവസം ഒഴുക്കിൽപ്പെട്ട് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി.മുതിയങ്ങയിലെ വിനോദ് ഭവനിൽ നളിനിയുടെ (70) മൃതദേഹമാണ് ഇന്നലെ രാവിലെ വീടിനു സമീപം പുഴയിൽ കണ്ടെത്തിയത്.

നളിനിയെ കാണാതായതിനെ തുടർന്ന് നാട്ടുകാരും അഗ്നിരക്ഷാ സേനയും വീടിനു സമീപത്തെ പുഴയിലും തോട്ടിലും തെരച്ചിൽ നടത്തി വരികയായിരുന്നു.

വ്യാഴാഴ്ച രാവിലെ 8.30 യോടെയാണ് വീട്ടിൽ നിന്നും നളിനിയെ കാണാതായത്. ഇവർ വീടിനു സമീപത്തെ തോട്ടിൽ വീണിട്ടുണ്ടാകുമെന്ന സംശയത്തിൽ വീടിനു സമീപത്തെ തോട്ടിലും പുഴയിലും വിവിധ ഭാഗങ്ങളിലെ അഗ്നിരക്ഷാസേനയും നാട്ടുകാരും പഞ്ചായത്ത് അധികൃതരും ചേർന്ന് കഴിഞ്ഞ ദിവസങ്ങളിലായി തെരച്ചിൽ നടത്തിയെങ്കിലും നളിനിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.

വിവരമറിഞ്ഞ് പാട്യം പഞ്ചായത്ത് പ്രസിഡന്‍റ് എൻ.വി. ഷിനിജ, വൈസ് പ്രസിഡന്‍റ് കെ.പി. പ്രദീപ് കുമാർ, പഞ്ചായത്ത് അധികൃതർ എന്നിവർ സ്ഥലത്തെത്തിയിരുന്നു.