മട്ടന്നൂർ: പഴശി കനാൽ റോഡും സംരക്ഷണ ഭിത്തിയും തകർന്നതിൽ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് മട്ടന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂടാളിയിലെ ജല വിഭവ വകുപ്പ് അസിസ്റ്റന്‍റ് എൻജിനീയറുടെ കാര്യാലയം ഉപരോധിച്ചു. സംഭവത്തിൽ നേതാക്കളെയും പ്രവർത്തകരെയും മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

കഴിഞ്ഞ ദിവസമാണ് മട്ടന്നൂർ-തലശേരി റോഡിൽ കുഞ്ഞിപ്പള്ളി-കാര കനാൽ റോഡിൽ പുനർനിർമിച്ച സംരക്ഷണ ഭിത്തിയും കോൺക്രീറ്റ് റോഡും തകർന്നത്. അഴിമതിയിലൂടെ റോഡു പണി നടത്തി ജനങ്ങളെ ദുരിതത്തിലേക്കു തള്ളിയ അധികൃതർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും എത്രയും പെട്ടെന്ന് റോഡ് ഗതാഗത യോഗ്യമാക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധസമരം സംഘടിപ്പിച്ചത്.

യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഷബീർ എടയന്നൂർ സമരം ഉദ്ഘാടനം ചെയ്തു. തുടർന്നും ഓഫീസ് ഉപരോധിച്ചതോടെ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമായി. ഇതോടെ നേതാക്കളെയും പ്രവർത്തകരെയും മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. താഹ കൂടാളി അധ്യക്ഷത വഹിച്ചു. ഹാരിസ് ശിവപുരം പ്രസംഗിച്ചു.

തകർച്ചയ്ക്കു കാരണക്കാരായവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുന്നതുവരെ പ്രക്ഷോഭവുമായി യൂത്ത് ലീഗ് മുന്നോട്ടുപോകുമെന്ന് നേതാക്കൾ അറിയിച്ചു.