ചെറുപുഴ: കാറ്റിലും മഴയിലും വീട് തകർന്നു. തിരുമേനി ചാത്തമംഗലത്തെ വെളിയാനിപറമ്പിൽ വർഗീസിന്‍റെ വീടാണ് തകർന്നു വീണത്. ഇന്നലെ രാവിലെ 10 ഓടെയാണ് ഓടിട്ട വീട് പൂർണമായും തകർന്നത്. അപകട സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.

ചെറുപുഴ പഞ്ചായത്തിലെ മരുതംപാടി മലയിലെ ജയിംസ് മേക്കലാത്ത്, ബെന്നി മേക്കലാത്ത്, ഷിജി ജോർജ്, ടോജി ജോർജ് എന്നീ സഹോദരൻമാരുടെ കൃഷിയിടങ്ങളിലും നാശനഷ്ടമുണ്ടായി. കശുമാവ്, കവുങ്ങ്, വാഴ, റബർ, കൊക്കോ മുതലായ നൂറ് കണക്കിന് വൃക്ഷങ്ങളാണ് നിലം പൊത്തിയത്.

പെരുമ്പടവ്: ബുധനാഴ്ച രാത്രി ഉണ്ടായ ശക്തമായ മഴയിൽ വീട് പൂർണമായും തകർന്നു. ഏര്യം ഞണ്ടമ്പലത്തെ കല്ലേൻ കുഞ്ഞിരാമന്‍റെ വീടാണ് മേൽക്കൂരയും ചുമരും ഉൾപ്പെടെ തകർന്നത്. കുടുംബാംഗങ്ങൾ വീട്ടിൽ കിടന്നുറങ്ങുമ്പോഴാണ് വലിയ ശബ്ദത്തോടെ വീട് തകർന്നത്. 70 വയസ് പ്രായമായ കുഞ്ഞിരാമനും ഭാര്യ സരോജിനിയും നാലു മക്കളും വീട്ടിൽ ഉണ്ടായിരുന്നു.

പട്ടികജാതി കുടുംബമായ ഇവരുടെ വീട് എത്രയും വേഗം പുനർനിർമിക്കാനുള്ള നടപടി ഉണ്ടാകണമെന്ന് വീട് സന്ദർശിച്ച പഞ്ചായത്ത് അംഗം ജംഷീർ ആലക്കാട് അധികൃതരോട് ആവശ്യപ്പെട്ടു. വീട്ടുകാരെ മാറ്റി പാർപ്പിച്ചു.