മട്ടന്നൂർ: ഒരു കോടിയോളം രൂപ ചെലവിട്ടു നിർമിച്ച പഴശി കനാലിന്‍റെ സംരക്ഷണ ഭിത്തിയിലും കോൺക്രീറ്റ് റോഡിലും വീണ്ടും തകർച്ചയുണ്ടായി. കഴിഞ്ഞ ദിവസം തകർന്ന കോൺക്രീറ്റ് റോഡാണ് നെടുകെ പിളർന്നത്.

തലശേരി റോഡിൽ നിന്ന് വിമാനത്താവള ഭാഗത്തേക്കു പോകുന്ന കാര കനാൽ റോഡിന്‍റെ അരിക് ഇടിഞ്ഞതിനെ തുടർന്നാണു നവീകരണം നടത്തിയത്. 92 ലക്ഷം രൂപയാണു പ്രവൃത്തിക്കായി അനുവദിച്ചിരുന്നത്. സംരക്ഷണ ഭിത്തിയിൽ വിള്ളൽ വിഴുകയും കോൺക്രീറ്റ് റോഡ് പൂർണമായും തകരുകയും ചെയ്യുകയായിരുന്നു.

ഇന്നലെ വീണ്ടും തകർച്ചയുണ്ടാകുകയായിരുന്നു. ഒരുമാസം മുമ്പാണ് പദ്ധതിയുടെ പ്രവൃത്തി പൂർത്തീകരിച്ചത്. സ്ഥലം നഗരസഭാ ചെയർമാൻ എൻ. ഷാജിത്ത് സന്ദർശിച്ചു. ജലസേചന വകുപ്പിന്‍റെ നേതൃത്വത്തിൽ നിർമിച്ച പഴശി ഇറിഗേഷൻ കനാലിന്‍റെ ഭിത്തി തകരാനിടയായ സാഹചര്യം അടിയന്തരമായി പരിശോധിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.