കൂത്തുപറമ്പ്: കാണാതായ വയോധികയ്ക്കായി വീടിനു സമീപത്തെ തോട്ടിൽ തെരച്ചിൽ നടത്തി അഗ്നിരക്ഷാസേനയും നാട്ടുകാരും. പാട്യം മുതിയങ്ങയിലെ വിനോദ്‌ഭവനിൽ നളിനിയെയാണ് (78) ഇന്നലെ രാവിലെ മുതൽ കാണാതായത്. വീടിനു സമീപത്തെ തോട്ടിൽ വീണതാകാമെന്ന ബന്ധുക്കളുടെ സംശയത്തിൽ തോട്ടിൽ അഗ്നിരക്ഷാസേനയും സ്കൂബ ടീമും നാട്ടുകാരും ജനപ്രതിധികളും ഉദ്യോഗസ്ഥരും ചേർന്ന് തെരച്ചിൽ നടത്തിയെത്തിയെങ്കിലും കണ്ടെത്താനായില്ല.

വീടിനു സമീപത്തെ തോടിന്‍റെ പാലം കടന്ന് തൊട്ടടുത്ത ബന്ധുവീട്ടിലേക്ക് ഇവർ പോകാറുണ്ടായിരുന്നുവത്രെ. ഇങ്ങിനെ പോകുന്നതിനിടെ അബദ്ധത്തിൽ വീണിട്ടുണ്ടാകുമെന്ന സംശയത്തെ തുടർന്നാണ് അഗ്നിരക്ഷാസേനയുടെ സഹായത്തോടെ തെരച്ചിൽ നടത്തിയത്. ഇന്നും വയോധികയ്ക്കായുള്ള തെരച്ചിൽ തുടരും.

കണ്ണൂർ, തലശേരി, കൂത്തുപറമ്പ്, മട്ടന്നൂർ, പാനൂർ, പേരാവൂർ എന്നിവിടങ്ങളിലെ അഗ്നിരക്ഷാസേനയും സ്കൂബ ടീമുമാണ് തെരച്ചിൽ നടത്തിയത്. കെ.പി. മോഹനൻ എംഎൽഎയും സ്ഥലത്തെത്തിയിരുന്നു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ തോട്ടിൽ അടിയൊഴുക്കു കൂടിയതിനാൽ വൈകുന്നരത്തോടെ തെരച്ചിൽ നിർത്തിവയ്ക്കുകയായിരുന്നു. ഇന്നു രാവിലെ തെരച്ചിൽ തുടരും. അവിവാഹിതയായ നളിനി വർഷങ്ങളായി മുതിയങ്ങയിലെ സഹോദരന്‍റെ വീട്ടിലായിരുന്നു താമസിച്ചു വന്നത്.