പയ്യാവൂർ: ശ്രീകണ്ഠപുരം നഗരസഭ കഴിഞ്ഞ വർഷം നഗരസൗന്ദര്യവത്കരണത്തിനായി അഞ്ചു കോടി രൂപ ചെലവഴിച്ച് സംസ്ഥാന ഹൈവേ കടന്നുപോകുന്ന ടൗണിലെ റോഡിന്‍റെ ഇരുഭാഗങ്ങളും സ്ഥാപിച്ച ഇന്‍റർലോക്ക് ഇളക്കി മാറ്റിയത് അപകടത്തിന് വഴിവയ്ക്കുന്നു. കെഎസ്ഇബിയുടെ അണ്ടർലൈൻ കേബിൾ പണിയുടെ ഭാഗമായാണ് ഇത് പൊളിച്ചു മാറ്റിയത്.

ഇതുവഴി ശ്രീകണ്ഠപുരം സബ് സ്റ്റേഷനിൽ നിന്ന് കോട്ടൂരേയ്ക്കുള്ള എർത്ത് കേബിൾ ഇടുകയാണി പ്പോൾ. അതി മനോഹരമായി സ്ഥാപിച്ച ഇന്‍റർ ലോക്കുകൾ ഇളക്കി മാറ്റി പത്തിലധികം സ്ഥലങ്ങളിൽ കുഴികളുണ്ടാക്കിയിരിക്കുകയാണ്. വികസനം നല്ലതാണെങ്കിലും അതിനുവണ്ടി ഇത്തരം നടപടികൾ പാടില്ലെന്നാണ് ജനങ്ങൾ പറയുന്നത്. പൊളിച്ചിട്ട ഭാഗം പൂർവ സ്ഥിതിയിലാക്കേണ്ടത് പൊതുമരാമത്ത് വകുപ്പിന്‍റെ ചുമതലയാണ്.

ഇക്കാര്യത്തിൽ എത്രയും വേഗത്തിൽ പരിഹാരം ഉണ്ടാകണമെന്ന് ശ്രീകണ്ഠപുരം വൈസ്മെൻ ക്ലബ് ജനറൽ ബോഡി യോഗം അധികൃതരോട് ആവശ്യപ്പെട്ടു. പ്രസിഡന്‍റ് ജോൺസൺ തുടിയൻപ്ലാക്കൽ അധ്യക്ഷത വഹിച്ചു. മാത്യു വർഗീസ്, ജോർജ് പി.അഗസ്റ്റിൻ, റെജി കാര്യാങ്കൽ, വിപിൻ വിൻസെന്‍റ്, യു.കെ.ബാനു, എ.വി. മനീഷ് എന്നിവർ പ്രസംഗിച്ചു.