വിളക്കന്നൂർ ക്രിസ്തുരാജ പള്ളിയിൽ അർപ്പിച്ച വിശുദ്ധ കുർബാനയുടെ സമയത്ത് തിരുവോസ്തിയിൽ ഈശോയുടെ തിരുമുഖം തെളിഞ്ഞുവന്നത് തിരുസഭ അംഗീകരിച്ചതോടെ ലോകത്തിന്‍റെ മുഴുവൻ ശ്രദ്ധ വിളക്കന്നൂർ പള്ളിയിലേക്ക് തിരിയുകയാണ്. ലോകചരിത്രത്തിൽ ദൈവം ഇടപെട്ട ധാരാളം അവസരങ്ങളും സംഭവങ്ങളും ഉണ്ട്.

ഇവയെല്ലാം ദൈവത്തിന്‍റെ രക്ഷാകരപ്രവൃത്തിയുടെ ഭാഗവുമാണ്. കത്തോലിക്കാ സഭയുടെ അടിസ്ഥാന പ്രബോധനങ്ങളിൽ ഒന്നാണ് വിശുദ്ധ കുർബാനയിൽ ഈശോയുടെ സാന്നിധ്യമുണ്ട് എന്ന സത്യം. വേഗം കേടാകും എന്നതിനാൽ സാധാരണഗതിയിൽ തിരുവോസ്തി മൂന്ന് ആഴ്ചയിൽ അധികം സൂക്ഷിച്ചു വയ്ക്കാറില്ല.

എന്നാൽ, ഈശോയുടെ തിരുമുഖം ബാഹ്യമായി കാണപ്പെട്ട തിരുവോസ്തിക്ക് യാതൊരു രൂപമാറ്റവും ഇന്നുവരെ സംഭവിച്ചിട്ടില്ല എന്നത് ഒരു യാഥാർഥ്യമാണ്. വിളക്കന്നൂർ ക്രിസ്തുരാജ പള്ളിയിലുണ്ടായ ഈ അദ്ഭുത സംഭവം അനേകർക്ക് വിശുദ്ധ കുർബാനയിലുള്ള വിശ്വാസം വർധിക്കുന്നതിനും ദിവ്യകാരുണ്യ ഭക്തിയിൽ വളരുന്നതിനും സഹായിക്കും എന്ന് പ്രത്യാശിക്കാം.