മട്ടന്നൂർ: ശക്തമായ കാറ്റിൽ മട്ടന്നൂരിൽ വ്യാപക നാശനഷ്‌ടം. ഇന്നലെ ഉച്ചയോടെയുണ്ടായ കാറ്റിലാണ് നാശനഷ്‌‌ടമുണ്ടായത്. മട്ടന്നൂർ ശങ്കരവിദ്യാപീഠം സ്‌കൂളിനു സമീപം മൈത്രി നഗറിലെ എ. റീനയുടെ വീടിനു മുകളിലെ ഷീറ്റ് കാറ്റിൽ പറന്നുപോയി. മുന്നിലെ റോഡിലേക്കാണു ഷീറ്റ് വീണത്. വാഹനങ്ങളും ആളുകളുമില്ലാത്തതിനാൽ വലിയ അപകടമാണ് ഒഴിവായത്. മട്ടന്നൂർ മധുസൂദനൻ തങ്ങൾ സ്മാരക ഗവ. യുപി സ്‌കൂളിന്‍റെ ഭക്ഷണശാലയുടെ മേൽക്കൂര കാറ്റിൽ നിലംപതിച്ചു. കാറ്റിൽ മേൽക്കുരയുടെ ഷീറ്റ് പാറിപ്പോകുകയായിരുന്നു.

വൈദ്യുത ലൈനിൽ മരങ്ങൾ പൊട്ടിവീണ് പലയിടത്തും വൈദ്യുത ബന്ധം തടസപ്പെട്ടു. നാഗവളവ്, വെമ്പടി, മരുതായി, നെല്ലൂന്നി, ഇല്ലംഭാഗം, കല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലാണു മരംപൊട്ടി വീണത്. പലയിടത്തും വൻതോതിൽ കൃഷിനാശവുമുണ്ടായി.