ശ്രീകണ്ഠപുരം: തീവ്ര മഴയിലും കാറ്റിലും മലയോരത്തെ കാർഷിക മേഖലയിൽ വൻ നാശനഷ്ടം. വാഴകൃഷി പൂർണമായും നശിച്ച അവസ്ഥയാണ്. റബർ, തെങ്ങ്, കശുമാവ് തുടങ്ങിയ വയും കാറ്റിൽ കടപുഴകി വീണു. നിരവധി കർഷകരാണ് ഓരോ ദിവസവും നഷ്ടപരിഹാരത്തിനായി കൃഷി ഓഫീസിൽ കയറിയിറങ്ങുന്നത്. കഴിഞ്ഞ വർഷം ഉണ്ടായ നഷ്ടത്തിന്‍റെ തുക പോലും കർഷകർക്ക് ഇനിയും ലഭ്യമായിട്ടില്ല.

ഇരിക്കൂർ നിയോജകമണ്ഡലത്തിലെ നടുവിൽ, ആലക്കോട്, ചെമ്പന്തൊട്ടി മേഖലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടായത്. നടുവിൽ പഞ്ചായത്തിലെ വിളക്കന്നൂർ 16,18 വാർഡുകളിൽ മാത്രം കഴിഞ്ഞ ദിവസങ്ങളിൽ 10 വീടുകൾ കാറ്റിലും മഴയിലും തകർന്നതായി പഞ്ചായത്ത് പ്രസിഡന്‍റ് ബേബി ഓടംപള്ളി പറഞ്ഞു.

ചെന്പന്തൊട്ടി മേഖലയിൽ കൊക്കായി, ചെമ്പന്തൊട്ടി പാലങ്ങളുടെ അപ്രോച്ച് റോഡ് പൂർണമായും ഒഴുകിപ്പോയി. യാത്രാ ക്ലേശത്തിനു ഇനിയും പരിഹാരമായില്ല. കൃഷി നാശം സംഭവിച്ചവർക്ക് അടിയന്തര നഷ്ടപരിഹാരം വിതരണം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവിശ്യം.