മുടയരിഞ്ഞിയിൽ റോഡ് പുഴയിലേക്ക് ഇടിയുന്നു
1563952
Sunday, June 1, 2025 2:06 AM IST
ഇരിട്ടി: കാലവർഷം ശക്തമായതോടെ വള്ളിത്തോട് ചരൾ റോഡിന്റെ ഭാഗമായ മുടയരിഞ്ഞിയിൽ റോഡ് പുഴയിലേക്ക് ഇടിഞ്ഞ് റോഡ് അപകടത്തിലായിട്ടും അധികൃതരുടെ അവഗണന തുടരുന്നതായി പരാതി. കഴിഞ്ഞ മഴക്കാലത്തും ഇത സംഭവം നടന്നപ്പോൾ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പൊതുമരാമത്തിനെ അറിയിച്ചിരുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചല്ല.
ഈ മഴക്കാലത്തും റോഡ് ഇടിഞ്ഞു തുടങ്ങിയിരിക്കുകയാണ്. ഭാരം കയറ്റിയ വാഹനങ്ങൾ കടന്നുപോ കുന്ന വഴിയിൽ റോഡ് വീണ്ടും ഇടിയാനുള്ള സാധ്യതുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. റോഡിന് ശരിയായ രീതിയിൽ ഓവുചാൽ സംവിധാനം നിർമിക്കാത്തതാണ് നിലവിലെ സാഹചര്യത്തിന് കാരണം.
നാട്ടുകാരുടെ ശ്രമദാനം
റോഡ് ഇടിയുന്നതിൽ അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ജനകീയ സമിതിയുടെ നേത്രത്തൽ ജെസിബി ഉപയോഗിച്ച് റോഡിന്റെ ഓവുചാലുകൾ വൃത്തിയാക്കി താത്കാലിക ഓവുചാലുകൾ നിർമിച്ച് മഴവെള്ളം ഒഴുക്കിവിടാനുള്ള നടപടികൾ സ്വീകരിച്ചു. അധികൃതർ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ സമര പരിപാടികൾ ആരംഭിക്കാനാണ് തീരുമാനം.
പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, സ്റ്റാൻഡിംഗ് കമ്മി റ്റി ചെയർമാൻ ഐസക് ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ ജോസ് എ വൺ, സജി മച്ചിത്താന്നി, സെലീന ബിനോയി തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. ശ്രമദാനത്തിന് ജനകീയ കമ്മിറ്റി അംഗങ്ങളായ മാത്യു പുലിക്കകുന്നേൽ, ജോസ് മാപ്പിളപ്പറമ്പിൽ, തോമസ് വട്ടമറ്റം, ഫിലിപ്പ് പുളിക്കക്കുന്നേൽ തുടങ്ങിയവർ പങ്കെടുത്തു.