ഇരിട്ടി: ഇരിട്ടി നഗരസഭ ആരോഗ്യവിഭാഗം ഇരിട്ടി ടൗണിലെ വിവിധ ഹോട്ടലുകളിലും ബേക്കറികളിലും നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണങ്ങളും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളും പിടികൂടി. ഈഡൻ റസ്റ്റോറന്‍റ്, ചിന്നൂസ് ഹോട്ടൽ, യുവ കൂൾബാർ, എ വൺ ബേക്കറി, അരുൺ ടീ സ്റ്റാൾ എന്നിവിടങ്ങളിൽ നിന്ന് പഴകിയഭക്ഷ്യ ഉത്പന്നങ്ങൾ പിടികൂടി.

മേലെ സ്റ്റാൻഡിലെ റാറാവീസ് റസ്റ്റോറന്‍റിൽ  നിന്ന് പ്ലാസ്റ്റിക് കവറിലാക്കിയ അച്ചാറുകൾ, പിസിഎം സ്റ്റോറിൽ നിന്ന് നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകളും പിടിച്ചെടുത്തു. 28 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. നിയമ വിരുദ്ധമായി കണ്ടെത്തിയ സ്ഥാപനങ്ങളിൽ നിന്ന് പിഴ ഈടാക്കാനായി നോട്ടീസ് നൽകി. ഇരിട്ടി ക്ലീൻ സിറ്റി മാനേജർ കെ.വി. രാജീവൻ, ഹെൽത്ത് ഇൻസ്പെക്ടർ ഇ.കെ.രാജേഷ്, ജൂണിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ  നമിത നാരായണൻ, സന്ദീപ്,അനീഷ്യ മോൾ, സ്വപ്നശ്രീ, യൂസഫ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ‌

വരും ദിവസങ്ങളിലും ടൗണിലെ എല്ലാ സ്ഥാപനങ്ങളിലും പരിശോധന നടത്തുമെന്നും നിയമവിരുദ്ധ പ്രവൃത്തികൾക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഇരിട്ടി ക്ലീൻ സിറ്റി മാനേജർ പറഞ്ഞു.