കേളകം: നരിക്കടവിൽ കാട്ടാന ആനമതിൽ കടന്ന് ജനവാസ മേഖലയിലെത്തി. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് കാട്ടാന ആന പ്രതിരോധ മതിൽ കടന്ന് ജനവാസ മേഖലയിലെത്തയത്. തുടർന്ന് കൊട്ടിയൂർ ഫോറസ്റ്റ് റേഞ്ച് മണത്തണ സെക്ഷനിലെ ഫോറസ്റ്റ് ജീവനക്കാരും, വാച്ചർമാരും നാട്ടുകാരും ചേർന്ന് ഏറെ നേരത്തെ ശ്രമത്തിനുശേഷം പുലർച്ചെ ഒന്നോടെ ആറളം വന്യജീവി സങ്കേതത്തിലേക്ക് തുരത്തുകയായിരുന്നു.

നരിക്കടവ് തുരുത്തിക്കാട്ട് ഷോജന്‍റെ കൃഷിയിടത്തിലെത്തിയ കാട്ടാന പാറത്തോട് വരെ രാത്രിയിൽ സഞ്ചരിച്ചു. ഷോജന്‍റെ വാഴയും കാട്ടാന നശിപ്പിച്ചു.നിരവധി ആളുകളെ കൊന്നിട്ടുള്ള മോഴയാനയാണ് ജനവാസ മേഖലയിൽ എത്തിയെന്ന് നാട്ടുകാർ പറയുന്നു.

സാധാരണ ആനയുടെ ഇരട്ടി വലിപ്പമുള്ള ആന മതിൽ കവച്ചു കിടന്നു എന്നത് ഭീതിയോടെയാണ് പ്രദേശവാസികൾ കാണുന്നത്. കഴിഞ്ഞ 10 വർഷത്തിനിടയിൽ ആദ്യമായാണ് ആന മതിൽ മറ്റു സഹായമില്ലാതെ മറികടക്കുന്നത്. വരും ദിവസങ്ങളിൽ ഇത്തരം സാഹചര്യങ്ങൾ ഉണ്ടാവാനുള്ള സാധ്യത ഉണ്ടെന്നും ആനമതിലിനോട് ചേർന്ന് തൂക്കുവേലി സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.