കണ്ണൂർ: ദേശീയ പാതയിൽ മരം പൊട്ടി ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് വീണു. ഓട്ടോ ഡ്രൈവറും യാത്രക്കാരും അദ്ഭുതകരമായി രക്ഷപ്പെട്ടു. ദേശീയ പാതയിൽ അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

പള്ളിക്കുന്ന് സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിനു മുൻവശത്തെ മാവിന്‍റെ കുറ്റൻ ശിഖരമാണ് ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ റോഡിലേക്ക് പൊട്ടിവീണത്. പൊട്ടിവീണ ശിഖരങ്ങൾ മാറ്റുന്നതിനിടെ വീണ്ടും മറ്റൊരു ശിഖരം പൊട്ടിവീഴുകയായിരുന്നു. പൊട്ടിവീണ മരങ്ങൾ മാറ്റുന്നവരും മാങ്ങ പെറുക്കി കൊണ്ടിരുന്നവരും ഓടി രക്ഷപ്പെട്ടു. കണ്ണൂരിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് മുറിച്ചു മാറ്റിയത്.