പയ്യന്നൂര്‍: താലൂക്ക് ആശുപത്രി കോന്പൗണ്ടില്‍ സ്ഥിതി ചെയ്യുന്ന ഷഷ്ടിപൂര്‍ത്തിയെത്താറായ കെട്ടിടത്തിന്‍റെ സണ്‍ഷേഡ് ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ തകർന്നുവീണത് നാട്ടുകാരെ ഭീതിയിലാഴ്ത്തി. നേരത്തേ ഡയാലിസിസ് സെന്‍റര്‍, വിമുക്തി ഡീ അഡിക്ഷന്‍ സെന്‍റര്‍, കാരുണ്യ ഫാര്‍മസി എന്നിവ പ്രവര്‍ത്തിച്ചിരുന്ന റോഡരികിലെ കെട്ടിടത്തിന്‍റെ ഭാഗങ്ങളാണ് തകര്‍ന്നുവീണത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയുണ്ടായ കനത്ത മഴയിലാണ് ഒന്നാം നിലയുടെ സണ്‍ഷേഡും അതുവീണ് താഴത്തെ നിലയുടെ സണ്‍ഷേഡും മറ്റും നിലംപൊത്തിയത്.

നേരത്തെ കെട്ടിടത്തിന്‍റെ മുന്‍ഭാഗത്തെ ചില ഭാഗങ്ങള്‍ തകര്‍ന്നുവീണപ്പോള്‍ അപകടസാധ്യത ഒഴിവാക്കാന്‍ പോര്‍ച്ചുള്‍പ്പെടെ മുമ്പ് മുറിച്ചു മാറ്റിയിരുന്നു. മുന്‍കാലങ്ങളിലെ ആശുപത്രിയിലെ സ്ഥലസൗകര്യക്കുറവ് പരിഹരിക്കുന്നതിനായി പഴയതെങ്കിലും ഈ സൗകര്യം കൂടി ഉപയോഗപ്പെടുത്തി വരികയാ യിരുന്നു. കെട്ടിടത്തിന്‍റെ ബലക്ഷയം സുരക്ഷിതത്വത്തെ ബാധിക്കുന്ന അവസ്ഥയായതോടെ ഇത് പൊളിച്ചുമാറ്റാനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചു വരികയായിരുന്നു.

ഇതുപൊളിച്ചു നീക്കി പാര്‍ക്കിംഗ് സൗകര്യമൊരുക്കണമെന്നായിരുന്നു ആശുപത്രി വിപുലീകരണ ത്തിന്‍റെ ഭാഗമായി തയാറാക്കിയ പദ്ധതിയിലുണ്ടായിരുന്നത്.

അതിനിടയിലാണ് ഇന്നലെ കെട്ടിട ഭാഗങ്ങൾ തകർന്നത്. അവശേഷിച്ച ഭാഗങ്ങളും ഏതുനിമിഷവും നിലംപൊത്താമെന്നതിനാല്‍ ഈ കെട്ടിടം പൂര്‍ണമായും പൊളിച്ചുനീക്കാന്‍ അടിയന്തര നടപടി വേണമെന്ന ആവശ്യമുയരുന്നുണ്ട്. തൊട്ടുതാഴെ തിരക്കേറിയ റോഡായതിനാല്‍ ഈ കെട്ടിടത്തിന്‍റെ ബലക്ഷയം പരിസരവാസികളെ ഭീതിയിലാഴ്ത്തുകയാണ്.

പയ്യന്നൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി. ലളിതയുടെ നേതൃത്വത്തില്‍ എന്‍ജിനിയറിംഗ് വിഭാഗമുള്‍പ്പെടെ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതാഗതികള്‍ വിലയിരുത്തി. അപകടകരമായി തൂങ്ങി നില്‍ക്കുന്ന കെട്ടിടഭാഗങ്ങള്‍ അടിയന്തരമായി നീക്കം ചെയ്യുന്നതിന് ചെയര്‍പേഴ്‌സണ്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്കിയിട്ടുണ്ട്.