ആലക്കോട്: യാതൊരു പാക്കേജും പ്രഖ്യാപിക്കാതെ കെഎസ്ഇബി ഉദ്യോഗസ്ഥർ കൃഷിഭൂമിയിൽ കയറി സ്ഥലംകുറ്റി അടിച്ച് അടയാളപ്പെടുത്തുന്നതിലും കൃഷിക്കാരേ മാനസികമായി ബുദ്ധിമുട്ടിക്കു ന്നതിലും പ്രധിഷേധിച്ച് ആലക്കോട് കെഎസ്ഇബി ഓഫീസിലേക്ക് ബഹുജന മാർച്ചും ധർണയും നടത്താൻ തീരുമാനം. ഇന്നലെ ആലക്കോട് ചേർന്ന കരിന്തളം വയനാട് 400 കെവി ലൈനുമായി ബന്ധപ്പെട്ട് ആക്ഷൻ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

ഭൂമി നഷ്ടപെടുന്ന ആളുകൾക്ക് നിലവിലുള്ള മാർക്കറ്റ് വിലയും, വിളകൾക്ക് 25 വർഷത്തെ വരുമാന ത്തിന് തുല്യമായ നഷ്ട പരിഹാരവും, വീടു നഷ്ടപെടുന്ന കുടുംബങ്ങൾക്ക് വീടും പകരം ഭൂമിയും നല്കാതെ യാതോരു വിധത്തിലുള്ള നിർമാണ പ്രവർത്തനവും അനുവദിക്കില്ലെന്നും യോഗം തീരുമാനം എടുത്തു.

യോഗത്തിൽ ഭൂമി നഷ്ടപ്പെടുന്ന നൂറ് കണക്കിന് ആളുകൾ പങ്കെടുത്തു. ആക്ഷൻ കമ്മിറ്റി കൺവീനർ ടോമി കുമ്പിടിയാമാക്കൽ അധ്യക്ഷത വഹിച്ചു. ആലക്കോട് പഞ്ചായത്ത് പ്രസിഡന്‍റ് ജോജി കന്നിക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. ആലക്കോട് ഫൊറോന അസിസ്റ്റന്‍റ് വികാരി ഫാ. എബിൻ മാത്യു പുതിയേടം, അപ്പുക്കുട്ടൻ സ്വാമിമഠം, സിബിച്ചൻ കളപ്പുര എന്നിവർ പ്രസംഗിച്ചു.