തളിപ്പറമ്പ്: ചുടല കപ്പണ തട്ടിലെ അശാസ്ത്രീയമായ മണ്ണെടുപ്പ് നാടിന് സൃഷ്ടിക്കുന്നത് വൻ അപകട ഭീഷണി.നിലവിൽ വാഹനങ്ങൾ കടന്നു പോകുന്ന അപ്രോച്ച് റോഡിന് സമീപമാണ് മണ്ണെടുക്കൽ നടക്കുന്നത്. ഇവിടെ നിന്ന് ഒഴുകിയാണ് മണ്ണും ചെളിയും താഴ്ന്ന പ്രദേശമായ കുപ്പം സിഎച്ച് നഗറിൽ എത്തി നിരവധി വീടുകൾക്ക് നാശനഷ്ടം വരുത്തിയത്.

ചെറുതും വലുതുമായി നിരവധി വാഹനങ്ങൾ കടന്ന് പോകുന്ന റോഡിനരികെ വലിയ ഉയരത്തിൽ ഭൂമി വീണ്ടുകീറി ഏത് നിമിഷവും മണ്ണും കല്ലുകളും റോഡിലേക്ക് പതിക്കും എന്ന നിലയിലാണ്. മണ്ണ് എടുക്കുന്നതിന്‍റെ മുകൾ ഭാഗത്തുള്ള പഴയ ദേശീയപാത റോഡും, അവിടെയുള്ള ബഹുനില കെട്ടിടവും മണ്ണെടുപ്പ് ഭീഷണി നേരിടുകയാണ്. ഇതിൽ പഴയ ദേശീയപാത റോഡ് ഇന്നലെ തന്നെ ഇടിഞ്ഞ് വീഴാൻ തുടങ്ങിയത് പരിസരവാസികളിൽ വൻ ഭീതി സൃഷ്ടിച്ചിട്ടുണ്ട്.