മയ്യിൽ: വഴിയാത്രക്കാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി മാല പൊട്ടിച്ച് സ്കൂട്ടറിൽ കടന്നുകളഞ്ഞ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റിൽ. ചേലേരിയിൽ വാടകയ്ക്ക് താമസിക്കുന്ന കെ. സനീഷിനെയാണ് മയ്യിൽ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. ചേലേരി യുപി സ്കൂളിന് സമീപത്തെ ബേക്കറിയുടമ ദീപ്തി പ്രകാശിന്‍റെ മാലയാണ് ചൊവ്വാഴ്ച വൈകുന്നേരം ആറോടെ സ്കൂട്ടർ യാത്രികൻ പൊട്ടിച്ച് കടന്നത്.

കടയിൽനിന്നു വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ സ്കൂട്ടറിൽ മഴക്കോട്ടും ഹെൽമറ്റും ധരിച്ചെത്തിയ പ്രതി വഴി ചോദിക്കാനെന്ന വ്യാജേന സ്കൂട്ടർ നിർത്തി കത്തികാട്ടി മാല പൊട്ടിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച ദീപ്തിയുടെ കൈക്ക് മുറിവേൽക്കുകയും ചെയ്തു. പിടിവലിയിൽ നാല് പവൻ താലി മാലയുടെ അരപ്പവൻ താലിയുൾപ്പടെ മാലയുടെ മുക്കാൽ ഭാഗം പൊട്ടിച്ച് പ്രതി രക്ഷപ്പെട്ടു. ദീപ്തി ഉടൻ പോലീസിനെ അറിയിച്ചതിനെ തുടർന്ന് മയ്യിൽ പോലീസ് സ്ഥലത്തെത്തി.

പരാതിക്കാരിയിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതി ഉപയോഗിച്ച സ്കൂട്ടർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. സ്കൂട്ടർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് മണിക്കൂറുകൾക്കകം പ്രതിയെ അറസ്റ്റ് ചെയ്തു. മയ്യിൽ ഇൻസ്പെക്ടർ സഞ്ജയ്കുമാറിന്‍റെ നേതൃത്വത്തിൽ എസ്ഐ ഇബ്രാഹിം, എഎസ്ഐമാരായ ഷനിൽ, മനു, സീനിയർ സിവിൽ പോലീസ് ഓഫീസർ സി.പി. സന്തോഷ്, സിവിൽ പോലീസ് ഓഫീസർമാരായ വിനീത്, വിജിൽ, ശരത് എന്നിവരാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.