മട്ടന്നൂർ: ശക്തമായ മഴ തുടരുന്നതിനാൽ പഴശി അണക്കെട്ടിന്‍റെ ഷട്ടറുകള്‍ തുറന്നു പുഴയിലേക്ക് വെള്ളം ഒഴുക്കി. ഇന്നലെ രാവിലെ 11 ഓടെയാണ് അണക്കെട്ടിന്‍റെ രണ്ടു ഷട്ടറുകൾ തുറന്നത്. മേയ് അവസാനത്തോടെ കാലവര്‍ഷം ആരംഭിക്കുമെന്നതിനാലും അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിനാലുമാണ് ഷട്ടറുകൾ തുറന്നത്. 16 ഷട്ടറുകളിൽ രണ്ടു ഷട്ടറുകളാണ് തുറന്നത്. 30 സെന്‍റീമീറ്റർ ഉയർത്തിയാണ് വെള്ളം പുഴയിലേക്ക് ഒഴുക്കിയത്. നിലവിൽ 25 സ്കൈയിൽ മീറ്ററിൽ വെള്ളം ഡാമിലുണ്ട്. മലയോര മേഖലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നീരൊഴുക്ക് വർധിച്ചതോടെയാണു ഷട്ടറുകൾ തുറന്നത്.

ഡാമിൽ വെള്ളം കൂടുകയാണെങ്കിൽ മറ്റു ഷട്ടറുകളും തുറക്കുമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ അണക്കെട്ടിന്‍റെ ഇരുഭാഗങ്ങളിലുമുള്ള ഓരോ ഷട്ടറുകളാണു തുറന്നത്. വളപട്ടണം പുഴയുടെ ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും പഴശി ജലസേചന വിഭാഗം എക്സിക്യുട്ടീവ് എന്‍ജിനിയർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വർഷങ്ങൾക്ക് മുമ്പ് ഷട്ടർ തുറക്കാൻ കഴിയാതെ വന്നതോടെ ഡാം നിറഞ്ഞു കവിഞ്ഞൊഴുകി പാർക്കും പരിസരവും നശിച്ചിരുന്നു.