ഇരിട്ടി: അതിദരിദ്ര വിഭാഗത്തിൽ ഉൾപ്പെട്ട അഞ്ച് ഭൂരഹിത-ഭവന രഹിത കുടുംബങ്ങൾക്ക് വീട് നിർമിക്കാൻ സ്ഥലം ലഭ്യമാക്കി ഇരിട്ടി നഗരസഭ. ഇരിട്ടിയിലെ പെരുമാൾ, കൂളിചെന്പ്ര, കെ. ഖദീജ, പുന്നാട്ടെ കെ.കെ. അനിത, വെളിയന്പ്രയിലെ മഞ്ജുള ചെറിയാണ്ടി, ചാവശേരിയിലെ കെ.പി. ഉഷാറാണി എന്നിവർക്കാണ് നഗരസഭ നാലു സെന്‍റ് വീതം സ്ഥലം കണ്ടെത്തി നൽകിയത്.

നിരവധി വർഷങ്ങളായി ഇരിട്ടിയിലും പരിസരങ്ങളിലുമായി കൂലി പണിയെടുത്ത് വാടക വീട്ടിൽ ജീവിതം കഴിച്ചു വരുന്ന തമിഴ്നാട് സ്വദേശിയായ പെരുമാൾ ഉൾപ്പെടെയുള്ളവർക്ക് ഇനി സ്വന്തം വീടെന്ന സ്വപ്നമാണ് ഇതോടെ യാഥാർഥ്യമാകുന്നത്. രണ്ട് പേർക്ക് ഭൂമി നൽക്കുന്നതിന് ചിറ്റിലപ്പള്ളി ഫൗണ്ടേഷന്‍റെ സഹായം ലഭിച്ചിരുന്നു. ഭൂമി ലഭിച്ച അഞ്ചു പേർക്കും ലൈഫ് ഭവനപദ്ധതി പ്രകാരം വീട് ലഭ്യമാക്കുന്നതിനായിട്ടുള്ള ഫണ്ടും നഗരസഭ നീക്കിവച്ചിട്ടുണ്ട്. ഭൂമിയുടെ രേഖകൾ നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത പെരുമാളിന് കൈമാറി. ചടങ്ങിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ. സുരേഷ്, പി.കെ. ബൾക്കീസ്, കൗൺസിലർമാരായ കെ.പി. അജേഷ്, വി.പി. അബ്ദുൾ റഷീദ്, സെക്രട്ടറി രാഗേഷ് പാലേരി വീട്ടിൽ, പദ്ധതി നിർവഹണ ഓഫിസർ നമിത നാരായണൻ എന്നിവർ പങ്കെടുത്തു.