ഇരിട്ടി: കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് എംഎൽഎയ്ക്ക് ഇരിട്ടിയിൽ കോൺഗ്രസ് പ്രവർത്തകർ ആവേശോജ്വലമായ സ്വീകരണം നൽകി. പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഷോയോടു കൂടിയാണ് പ്രവർത്തകർ സ്വീകരണം ഒരുക്കിയത്. ബാൻഡ് മേളങ്ങളുടെ അകമ്പടിയോടെ ഇരിട്ടി പയഞ്ചേരി മുക്കിൽനിന്ന് തുറന്ന വാഹനത്തിൽ നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരുടെ അകമ്പടിയോടെയാണ് സ്വീകരിച്ചാനയിച്ചു.

മലയോരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ സ്ത്രീകളും പ്രായമായവരും കുട്ടികളും ഉൾപ്പെടെയുള്ളവർ സ്വീകരണ റാലിയിൽ പങ്കാളികളായി. റോഡ് ഷോ ഇരിട്ടി പഴയ പാലം കവലയിൽ സമാപിച്ചു. ത്രിവർണ പാതാകകളും സണ്ണി ജോസഫിന്‍റെ ചിത്രം പതിച്ച പ്ലക്കാർഡുകളുമേന്തിയാണ് പ്രവർത്തകർ റാലിയിൽ അണിനിരന്നത്.

ഇരിട്ടി പഴയ ബസ് സ്റ്റാൻഡിൽ മുസ്‌ലിം ലീഗ് നേതാക്കളും പ്രവർത്തകരും പുതിയ കെപിസിസി പ്രസിഡന്‍റിന് അഭിവാദ്യമർപ്പിച്ചു.

ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ്, കെപിസിസി അംഗം ചന്ദ്രൻ തില്ലങ്കേരി, നേതാക്കളായ പി.കെ ജനാർദനൻ, ജയ്‌സൺ കാരക്കാട്ട്, പി.എ. നസീർ, ജൂബിലി ചാക്കോ, രജിത്ത് നാറാത്ത്, പി.സി. ഷാജി, കെ. വേലായുധൻ, ബെന്നി തോമസ്, ബൈജു വർഗീസ്, സാജു യോമസ്, നിഥിൻ നടുവനാട്, പി.സി. രാമകൃഷ്ണൻ, മിനിപ്രസാദ് എന്നിവർ പ്രസംഗിച്ചു.

ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിന്‍റെ
അടയാളം: സണ്ണി ജോസഫ്

ഇരിട്ടി: കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തേക്ക് താൻ എത്താൻ കാരണം പേരാവൂരിലെ ജനങ്ങൾ അർപ്പിച്ച വിശ്വാസമാണെന്ന് സണ്ണി ജോസഫ് എംഎൽഎ. പേരാവൂർ നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഇരിട്ടിയിൽ നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞ് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് തവണയും പേരാവൂരിലെ ജനങ്ങൾ എന്നിൽ അർപ്പിച്ച വിശ്വാസമാണ് അഖിലേന്ത്യാ കോൺഗ്രസ് നേതൃത്വം കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്‍റായി തന്നെ നിയോഗിക്കാനുള്ള അടിസ്ഥാനം.

പാർട്ടിയും ജനങ്ങളും അർപ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കും. കെ. സുധാകരന്‍റെ പിൻഗാമി എന്ന നിലയിൽ അദ്ദേഹം തുടങ്ങി വച്ച പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് മുന്നോട്ടു പോകും. ജനാധിപത്യവിരുദ്ധതയും ഏകാധിപത്യവും രാജ്യത്തും സംസ്ഥാനത്തും അരങ്ങു വാഴുന്ന കാലത്ത് മതേതരത്വം കാത്തുസൂക്ഷിക്കാനുള്ള ജനകീയ പോരാട്ടത്തിന് എല്ലാവരും ശക്തി പകരണമെന്നും സണ്ണി ജോസഫ് പറഞ്ഞു.