തളിപ്പറമ്പ്: സന്തോഷ് കീഴാറ്റൂരിന്‍റെ മകനേയും കൂട്ടുകാരേയും മർദിച്ച സംഭവത്തിൽ മുഖ്യ പ്രതിയുൾപ്പെടെ നാല് പേർ അറസ്റ്റിൽ. തൃച്ചംബരം സ്വദേശികളായ മുഖ്യപ്രതി സന്തോഷ്(48), ശ്രീകാന്ത്(25), പ്രജീഷ്(24), മഹേഷ്(40) എന്നിവരേയാണ് എസ്ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിലുള്ള തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച രാത്രി തൃച്ചംബരം ചിന്മയ സ്കൂളിന് മുന്നിൽവച്ചാണ് കേസിനാസ്പദമായ സംഭവം. നാടക സിനിമാ താരം സന്തോഷ് കീഴാറ്റൂരിന്‍റെ മകൻ യദുശാന്ത് കുട്ടുകാരായ ഋഷിദ്, നിവേദ്, അർജുൻ എന്നിവരെ സ്കൂൾ ഫ്ലക്സിന് കല്ലെറിഞ്ഞു എന്നാരോപിച്ച് എട്ടംഗ സംഘം ഹൈൽമെറ്റ് കൊണ്ടും മറ്റും മർദിച്ചത്. സംഭവത്തിൽ തളിപ്പറന്പ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരവേയാണ് പ്രതികൾ അറസ്റ്റിലായത്.