മണക്കടവ്: ഉദയഗിരി പഞ്ചായത്ത് വനാതിർത്തി പ്രദേശങ്ങളിലെ സൗരോർജ തൂക്കുവേലി നിർമാ ണം പൂർത്തിയായി വരുന്നതായി ഉദയഗിരി പഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചു. പഞ്ചായത്തിലെ കാപ്പിമല മഞ്ഞപ്പുല്ല് മുതൽ ഒമ്പത് കിലോമീറ്റർ ദൂരത്തെ സൗരോർജ തൂക്കുവേലി നിർമാണമാണ് അന്തിമഘട്ടത്തിലെത്തിയത്.

ത്രിതല പഞ്ചായത്ത്, എംഎൽഎ എന്നീ ഫണ്ടുകൾ ഉപയോഗിച്ചാണ് ഉദയഗിരിയിലെ അതിർത്തി മേഖലകളെ ബന്ധിപ്പിച്ച് തൂക്കുവേലി നിർമിക്കുന്നത്.

കാട്ടാന അടക്കമുള്ള വന്യമൃഗശല്യം രൂക്ഷമായ പ്രദേശത്ത് തൂക്കുവേലി നിർമാണം പൂർത്തിയാകുന്നതോടെ പ്രശ്നങ്ങൾക്ക് പരിഹാര മാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

പഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ്. ചന്ദ്രശേഖരൻ, വൈസ് പ്രസിഡന്‍റ് ബിന്ദു ഷാജു, സ്ഥിരംസമിതി ചെയർമാൻ കെ.ടി.സുരേഷ്‌കുമാർ,
പഞ്ചായത്ത് മെംബർമാരായ സിന്ധുതോമസ്, ഷൈലജ സുനിൽ, എം.എൻ. ബിന്ദു, എം.സി.ജനാർദനൻ, വി.സി.പ്രകാശ്, ഫോറസ്റ്റർ പി. രഞ്ജിത്ത്, ജനകീയ കമ്മിറ്റി ഭാരവാഹികൾ എന്നിവർ സ്ഥലം സന്ദർശിച്ച് നിർമാണ പുരോഗതി വിലയിരുത്തി.