കണ്ണൂർ: കിംസ് ശ്രീചന്ദ് ആശുപത്രിയും ആംബുലൻസ് സേവനദാതാക്കളായ റെഡ് ഹെൽത്ത് കമ്പനിയുമായി ചേർന്ന് റെഡ് ഹെൽത്ത് ആംബുലൻസ് സേവനം കണ്ണൂരിൽ ആരംഭിച്ചു. രോഗികളെ വീട്ടിൽനിന്നു തന്നെ സൗജന്യമായി വിദഗ്ധ ചികിത്സ നല്കികൊണ്ട് ആശുപത്രിയിൽ എത്തിക്കുന്ന രീതിയിലാണ് സംവിധാനമെന്ന് ഡോ. ടി.പി. ദിൽഷാദും ഡോ. തൗസീഫും പത്രസമ്മേളനത്തിൽ അറിയിച്ചു. ഇന്നലെ മുൻ എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗും മേയർ മുസ്‌ലീഹ് മഠത്തിലും ചേർന്നാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്.

കോൾ ലഭിച്ച് ഏഴു മിനിറ്റിനകം ഡോക്‌ടർ സഹിതം ആംബുല ൻസ് സേവനം ലഭ്യമാകും. ജെസിഐ അംഗീകാരമുള്ള കേരളത്തിലെ ആദ്യത്തെ ആംബുലൻസ് കൂടിയാണിത്. കിംസ് ശ്രീചന്ദ് ആശുപത്രിക്ക് 10 കിലോ മീറ്റർ ചുറ്റളവിൽ ആംബുലൻസ് സേവനം പൂർണമായും സൗജന്യമായിരിക്കും. 10 കിലോമീറ്ററിൽ കൂടിയാൽ സർക്കാർ നിർദേശിച്ചിട്ടുള്ള വാടക ഈടാക്കും. ഹൃദയാഘാതം, ട്രോമ, റോഡ് അപകടങ്ങൾ തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ ഈ സേവനം രോഗികളുടെ ജീവൻ രക്ഷിക്കാൻ സഹായിക്കുമെന്ന് കിംസ് അധികൃതർ പറഞ്ഞു.