തളിപ്പറമ്പ്: കുപ്പത്ത് നടക്കുന്ന ദേശീയപാത പ്രവൃത്തി അശാസ്ത്രിയമാണെന്നും അതിന്‍റെ ഫലമാണ് കുപ്പത്തെ ജനങ്ങൾ അനുഭവിക്കുന്നതെന്നും കെ. സുധാകരൻ എംപി. കുപ്പം കപ്പണത്തട്ടിൽ ദേശീയപാതയിൽ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുപ്പം കപ്പണത്തട്ടിൽ സ്ഥിതി അതീവ അപകടകരമാണ്. ഈ രീതിയിൽ പ്രവൃത്തി നടത്തുന്ന നിർമാണ കമ്പനിയെ പരിശോധനയ്ക്ക് വിധേയമാക്കണം. ഈ കമ്പനിക്ക് കാര്യപ്രാപ്തിയും ശാസ്ത്രീയതയുമില്ലെന്ന് തെളിഞ്ഞിരിക്കുകയാണ്. ഇവരെ തന്നെ തുടർ പ്രവൃത്തി ഏൽപ്പിച്ചാൽ ഫലപ്രദമാകുമെന്ന് ആർക്കും ഉറപ്പ് പറയാനാകില്ല.

കേന്ദ്രമന്ത്രിയെ അടുത്ത ദിവസം തന്നെ കണ്ട് ഇതുമായി ബന്ധപ്പെട്ട നിവേദനം നൽകുമെന്നും കെ.സുധാകരൻ പറഞ്ഞു.. മേഘ കൺസ്ട്രക്ഷൻ കമ്പനിയെ തുടർ പ്രവർത്തി ഏൽപ്പിക്കുന്ന കാര്യം പുനപരിശോധിക്കണമെന്ന് ശക്തമായി ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ടി. ജനാർദനൻ, വി.പി അബ്ദുൽ റഷീദ്, പി.കെ സരസ്വതി, പി. സാജിദ, കെ.പി സൽമത്ത്, പി.വി അബ്ദുൽ ഷുക്കൂർ, പി.വി സജീവൻ എന്നിവരും എംപിയുടെ കൂടെയുണ്ടായിരുന്നു.