തളിപ്പറമ്പ്: . കുപ്പം കപ്പണത്തട്ടിൽ മണ്ണിടിച്ചൽ തടയുന്നതിനും വെള്ളത്തിന്‍റെ ഒഴുക്ക് ഗതിമാറ്റിവിടുന്നതിനും നടത്തിയ ശ്രമങ്ങൾ പൂർണമായി ഫലപ്രാപ്തിയിലെത്തിക്കാൻ കഴിയാഞ്ഞതിന് കാരണംകനത്ത മഴയാണെന്ന് ജില്ലാ കളക്ടർ അരുൺ കെ. വിജയൻ. മണ്ണിടിച്ചിൽ പ്രദേശം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കളക്ടർ.

കുപ്പത്തെ പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിക്കുമെന്നും സി.എച്ച് നഗറിൽ ചെളി കയറി നശിച്ച വീടിന് നഷ്ടപരിഹാരം ലഭ്യമാക്കുന്നത് പരിഗണിക്കുമെന്നും കളക്ടർ പറഞ്ഞു. സി.എച്ച് നഗറിൽ വീട്ടുകാരെ മാറ്റിത്താമസിപ്പിക്കേണ്ട സാഹചര്യം ഉണ്ടെങ്കിൽ പഞ്ചായത്തുമായി ചേർന്ന് അതിനുള്ള സാഹചര്യം ഒരുക്കും. നഷ്ടം സംഭവിച്ച വീട്ടുകാർക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.

കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാൾ, തളിപ്പറമ്പ് ആർഡിഒ ടി.വി രഞ്ജിത്ത്, പരിയാരം പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഷീബ, വാർഡ് മെമ്പർമാരായ സൽമത്ത്, പി.വി അബ്ദുൽ ഷുക്കൂർ, പി.വി സജീവൻ, തഹസീൽദാർ പി. സജീവൻ, വില്ലേജ് ഓഫിസർ പി.വി വിനോദ് എന്നിവരും കളക്ടർക്കൊപ്പമുണ്ടായിരുന്നു.