തൃക്കൊടിത്താനം: പഞ്ചായത്തിൽ ജൽജീവൻ പദ്ധതിയുടെ ഭാഗമായി അമര ഭാഗത്തെ ടാങ്ക് നിർമാണത്തിനായി സൂക്ഷിച്ചിരുന്ന സാമഗ്രികൾ മോഷ്ടിച്ചു വിൽപന നടത്തിയ കേസിൽ പ്രതികൾ തൃക്കൊടിത്താനം പോലീസിന്‍റെ പിടിയിലായി.

തൃക്കൊടിത്താനം അമര താഴത്തുമുറിയിൽ ശ്രീജിത്ത് സുന്ദരൻ, അമര ഭാഗത്ത് മംഗലം പ്രകാശ്, അമര ഭാഗത്ത് മംഗലം രതീഷ് എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിനു ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ചങ്ങനാശേരി ഡിവൈഎസ്പി കെ. പി. തോംസണിന്‍റെ നിർദേശപ്രകാരം തൃക്കൊടിത്താനം എസ്എച്ച്ഒ എം.ജെ. അരുണിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ജിജി ലൂക്കോസ്,

ഗിരീഷ് കുമാർ സിവിൽ പോലീസ് ഓഫീസർമാരായ മണികണ്ഠൻ, ബിജു എന്നിവരടങ്ങുന്ന പോലീസ് സംഘം പിടികൂടിയത്. മദ്യപിക്കാൻ പണം കണ്ടെത്താനായാണ് അൻപതിനായിരത്തോളം രൂപയുടെ ടാങ്ക് നിർമാണ സാമഗ്രികൾ പ്രതികൾ മോഷ്‌ടിച്ചത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.