തൃശൂർ: സ്വരാജ് റൗണ്ടിലെ കോർപറേഷൻവക ബെൽമൗത്ത് ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടം തകർച്ചയുടെ വക്കിൽ. 1979ൽ പണികഴിഞ്ഞ കെട്ടിടം കനത്ത മഴയിൽ ചോർന്നൊലിക്കുന്നു. മേൽക്കൂരയുടെ സിമന്‍റുപാളികൾ അടർന്ന് ഇരുന്പുകന്പികൾ പൊട്ടിവീഴാവുന്ന സ്ഥിതിയിലാണ്.

കെട്ടിടത്തിന്‍റെ ബലക്ഷയത്തിൽ മുൻ കോർപറേഷൻ കൗണ്‍സിലറും എച്ച്എംഎസ് ജില്ലാ പ്രസിഡന്‍റുമായ പി.ഒ. അബ്ദുൾ മുത്തലിഖ് കോർപറേഷൻ സെക്രട്ടറിക്കു പരാതി നൽകി.

നാലു നിലകളിലായി 59 കടകളും ഒരു പാരലൽ കോളജും ഷോപ്പിംഗ് കോംപ്ലക്സിൽ പ്രവർത്തിക്കുന്നുണ്ട്. കെട്ടിടത്തിന്‍റെ ശുചിമുറികളും പരിതാപകരമായ അവസ്ഥയിലാണ്. ശുചിമുറിയിൽനിന്നുള്ള വെള്ളവും പുറത്തു കെട്ടിക്കിടക്കുന്നു. കെട്ടിടം ഇടിഞ്ഞ് ആളപായമുണ്ടാകുന്നതിനുമുന്പ് സുരക്ഷിതമാക്കണമെന്നു അബ്ദുൾ മുത്തലിഖ് ആവശ്യപ്പെട്ടു.