വടക്കാഞ്ചേരി: ഏകഉപജീവനമാർഗമായ ഒന്പത് ആടുകളെ കാണാതായതിന്‍റെ മനോവിഷമത്തിൽ വൃദ്ധദമ്പതികളായ തിരാണിയും രാധയും. തിങ്കളാഴ്ച ആടുകളെ കൊറ്റംകോട് വനമേഖലയിൽ തുറന്നുവിട്ടതാണ്. മഴപെയ്തപ്പോൾ കുട എടുക്കാനായി പോയി തിരിച്ചെത്തിയപ്പോഴേക്കും ആടുകളെ കാണാതായി.

വന്യജീവികൾ ആക്രമിച്ചുകൊലപ്പെടുത്തിയോ ആരെങ്കിലും പിടിച്ചുകൊണ്ടുപോയോ എന്നീ സംശയങ്ങൾ ഉയരുന്നുണ്ട്. വടക്കാഞ്ചേരി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

തെക്കുംകര പഞ്ചായത്തിലെ ഊരോക്കാട് കൊറ്റംകോട് സ്വദേശികളായ വെള്ളിത്തിര തിരാണി (75), ഭാര്യ രാധ (70) എന്നിവരാണ് ഈ ഹതഭാഗ്യർ. കൂലിപ്പണി ചെയ്ത് മൂന്നുമക്കളിൽ രണ്ടു പെൺമക്കളെ വിവാഹം ചെയ്തയച്ചു.

മകൻ വിവാഹത്തിനുശേഷം ഇവർക്കൊപ്പമല്ല താമസം. ആടുകളുടെ പാലും കാഷ്ഠവുമാണ് ഇവരുടെ ഏക വരുമാനമാർഗം. ആടുകളെ കാണാനില്ലാത്തതിന്‍റെ മനോവിഷമത്തിൽ ഭക്ഷണം പോലും കഴിക്കാതെയിരിക്കുകയാണ് ഈ വൃദ്ധദമ്പതികൾ.