തൃശൂർ: വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ച സ്കൂൾകുട്ടികൾക്കുള്ള പുതുക്കിയ ഉച്ചഭക്ഷണ മെനു അനുസരിച്ചു ഭക്ഷണം നൽകാൻ പുതുക്കിയ ഫണ്ട് ആവശ്യമാണെന്നു കെപിഎസ്ടിഎ. പുതുക്കിയ മെനു കുട്ടികൾക്കു നൽകേണ്ടതാണെന്നും തീരുമാനം സ്വാഗതംചെയ്യുന്നതായും വ്യക്തമാക്കി.

പുതുക്കിയ മെനു അനുസരിച്ചു ഭക്ഷണം നല്കാൻ നിലവിൽ ലോവർ പ്രൈമറിക്ക് 6.78 രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഈ തുകവച്ച് എങ്ങനെയാണ് ഇത്രയും വിശാലമായ ഉച്ചഭക്ഷണം നൽകുന്നത്. നിലവിൽ അനുവദിച്ചിട്ടുള്ള തുകപോലും മാസങ്ങളോളം കുടിശികയാവുകയും കേസ് ഹൈക്കോടതി പരിഗണിക്കുന്ന മുറയ്ക്കുമാത്രം മൂന്നും നാലും മാസത്തെ കുടിശിക അനുവദിക്കുകയും ചെയ്യുന്ന സർക്കാർ, കുട്ടികളോട് ആത്മാർഥതയുണ്ടെങ്കിൽ ഉച്ചഭക്ഷണത്തുക വർധിപ്പിക്കണം.

ഉച്ചഭക്ഷണവിതരണത്തിനുവേണ്ടി പ്രഥമാധ്യാപകർ പണം പിരിക്കാൻ ഇറങ്ങണമെന്ന മന്ത്രിയുടെ പ്രസ്താവന അംഗീകരിക്കാനാകില്ല.

പുതുക്കിയ വിഭവങ്ങൾ പാചകംചെയ്തു നല്കാൻ നൂറു കുട്ടികൾക്കു മുകളിൽ രണ്ടു പാചകത്തൊഴിലാളികളെ അനുവദിക്കാൻ സർക്കാർ തയാറാകണം. ചെലവിനുള്ള തുക മുൻകൂറായി അനുവദിക്കണമെന്നും കെപിഎസ്ടിഎ യോഗം ആവശ്യപ്പെട്ടു.

ജില്ല പ്രസിഡന്‍റ് പി.സി. ശ്രീപദ്മനാഭൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജയപ്രകാശ് പാറപ്പുറത്ത്, സി.എ. മുഹമ്മദ് റാഫി, സാജു ജോർജ്, ടി.യു. ജയ്സൺ, റെയ്ജു പോൾ തുടങ്ങിയവർ പ്രസംഗിച്ചു.