പട്ടിക്കാട്: ഉദ്ഘാടനംകഴിഞ്ഞ് അധികം വൈകാതെതന്നെ മലയോരഹൈവേയിൽ കുഴി രൂപപ്പെട്ടു. പീച്ചി ഡാം റോഡിൽ ആൽപ്പാറ ഐപിസി ഹെബ്രോൺ ഹാൾ കാമ്പസിനു സമീപമാണ് റോഡിന്‍റെ പ്രതലം അടർന്നുപോയി കുഴി ഉണ്ടായിരിക്കുന്നത്.

മലയോര ഹൈവേയിൽ പലയിടത്തും മഴവെള്ളം കെട്ടിക്കിടക്കുകയാണ്. കാനകൾ ഉണ്ടെങ്കിലും റോഡിൽ എത്തുന്ന മഴവെള്ളം കാനകളിലേക്ക് എത്തുന്നില്ല. ഭൂമിയുടെ കിടപ്പും റോഡിന്‍റെ ചരിവും അനുസരിച്ചു കാനകൾ നിർമിക്കാത്തതാണ് ഇതിനു കാരണം.

റോഡിനെക്കാൾ ഉയർന്നുനിൽക്കുന്ന പ്രദേശത്തുനിന്നും എത്തുന്ന മഴവെള്ളം റോഡിലേക്കാണ് ഒഴുകിയെത്തുന്നത്. മുമ്പ് ഇങ്ങനെ എത്തുന്ന മഴവെള്ളം റോഡരികിലെ കാനയിലൂടെ ഒഴുകിപ്പോവുമായിരുന്നു. എന്നാൽ പുതിയതായി നിർമിച്ച കാനയിലേക്കു വെള്ളം ഒഴുകിപ്പോകാൻ മാർഗമില്ല. പലയിടത്തും കാനകൾക്കു തുടർച്ചയില്ലാത്തതും പ്രശ്നമാണ്. വെള്ളം റോഡിൽ കെട്ടിക്കിടക്കുന്ന സ്ഥിതി ഉണ്ടായാൽ റോഡ് പലയിടത്തും തകരാൻ സാധ്യതയുണ്ട്.