തൃശൂർ: ഇന്നു രാവിലെ ഒന്പതോടെ പീച്ചി ഡാം തുറക്കുമെന്നും മണലി, കരുവന്നൂര്‍ പുഴകളില്‍ ജലനിരപ്പ് പരമാവധി 20 സെന്‍റീമീറ്റര്‍ ഉയരാന്‍ സാധ്യതയുള്ളതിനാൽ ഇരുകരയിലുമുള്ളവർ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയര്‍മാൻകൂടിയായ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു.

പുഴയില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനും വസ്ത്രങ്ങള്‍ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും മത്സ്യബന്ധനത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തി. അപകടസാഹചര്യം നേരിടാൻ ജില്ലാ ഫയര്‍ ഓഫീസര്‍ തയാറെടപ്പുകൾ സ്വീകരിക്കണമെന്നു നിർദേശിച്ചു. ഡാമിലെ ജലനിരപ്പിന്‍റെ തോത് ഓരോ മണിക്കൂര്‍ ഇടവേളകളിലും ജില്ലാ അടിയന്തരഘട്ട കാര്യനിര്‍വഹണകേന്ദ്രത്തില്‍ എക്സിക്യൂട്ടീവ് എൻജിനീയര്‍ ഇറിഗേഷന്‍ ഡിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ഉത്തരവില്‍ പറഞ്ഞു.