കൊടുങ്ങല്ലൂർ: കഴിഞ്ഞദിവസം അഴീക്കോട് പുഴയിൽ കണ്ടെത്തിയ അജ്ഞാത യുവാവിന്‍റെ മൃതദേഹം തിരിച്ചറിഞ്ഞു. കൊടകര ചുങ്കാലിൽ നിന്നു കഴിഞ്ഞ 17 മുതൽ കാണാതായ റിട്ട. കെഎസ്ഇബി ഉദ്യോഗസ്ഥൻ തുമ്പരത്തി പ്രകാശന്‍റെയും, വരന്തരപ്പിള്ളി പോലീസ്‌സ്റ്റേഷനിലെ സിപിഒ പ്രസീതയുടെയുടെയും മകനായ ആയുഷ് (25)ആണ് മരിച്ചത്.

കളമശേരി ലോ കോളജിലെ മൂന്നാം വർഷ വിദ്യാർഥിയായിരുന്നു. അഴീക്കോട് മുനമ്പം പാലത്തിന്‍റെ ആറാംതൂണിനു സമീപം വ്യാഴാഴ്ച ഉച്ചയോടെ പാലം നിർമാണ തൊഴിലാളികളാണ് മുതദേഹം കണ്ടെത്തിയത്.

വിവരം അറിയിച്ചതിനെതുടർന്ന് കൊടുങ്ങല്ലൂർ പോലീസ് എത്തി നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജിലേയ്ക്ക് മാറ്റി. ആത്മജ് സഹോദരനാണ്.