എരുമപ്പെട്ടി: ഗവ. എൽപി സ്കൂളിലെ ഭക്ഷ്യവിഷബാധയില്‌ കിണർ വെള്ളത്തിന്‍റെ പരിശോധനാഫലം പുറത്തുവന്നു. കോളിഫോം ബാക്ടീരിയയുടെയും ഇകോളിയുടെയും സാന്നിധ്യം കുടിവെള്ളത്തിൽ കണ്ടെത്തിയതായി ആരോഗ്യവകുപ്പ്.

സ്കൂൾ പ്രവേശനോത്സവംകഴിഞ്ഞ് രണ്ടു ദിവസങ്ങൾക്കുള്ളിലാണ് എരുമപ്പെട്ടി ഗവ.എൽപി സ്കൂളിലെ 100 വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതായി കണ്ടെത്തിയത്. വയറിളക്കം, ഛർദ്ദി, പനി തുടങ്ങിയ അസുഖങ്ങൾമൂലം കുട്ടികൾ വിവിധ ആശുപത്രികളിൽ ചികിത്സതേടി. തുടർന്നുനടത്തിയ പരിശോധനയിൽ കിണറിലെ കുടിവെള്ളത്തിൽ അമീബിക് സാന്നിധ്യം കണ്ടെത്തി. പിന്നീട് വിദഗ്ധസംഘമെത്തി വെള്ളത്തിന്‍റെ സാമ്പിളെടുത്ത് തൃശൂർ കിഴക്കുംപാട്ടുകരയിലുള്ള വാട്ടർ അഥോറിറ്റി ലാബിൽ നടത്തിയ വിശദമായ പരിശോധനയിലാണ് കോളിഫോം ബാക്ടീരിയയുടേയും ഇകോളി യുടെയും സാന്നിധ്യം കണ്ടെത്തിയത്.

പ്രതിവിധിയായി കിണറിൽ സൂപ്പർ ക്ലോറിനേഷൻ നടത്തുകയും ശേഷം വെള്ളം പുറത്തേക്കൊഴുക്കിയശേഷം ക്ലാേറിൻ ടാബ്‌ലറ്റ് കിണറിലിടുന്നതിനും ആരോഗ്യവകുപ്പ് നിർദേശിച്ചു. കുട്ടികൾക്കുണ്ടായ ആരോഗ്യപ്രശ്നത്തെതുടർന്ന് സ്കൂളിൽ ഇതുവരെയും ഭക്ഷണം പാചകം ചെയ്തുനൽകുകയോ, കുടിവെള്ളം കുട്ടികൾ ഉപയോഗിക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രധാന അധ്യാപിക കെ.എ. സുജിനി അറിയിച്ചു. രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ടെന്നും പ്രധാനാധ്യാപിക അറിയിച്ചു.