നെടുപുഴ: ഗവ. വിമൻസ് പോളിടെക്നിക് കോളജിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാന്പ് മന്ത്രി കെ. രാജൻ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. മഴക്കാലം നേരിടുന്നതിനായി സർക്കാരും ജില്ലാ ഭരണകൂടങ്ങളും തയാറാണെന്നും ഏതു ഘട്ടത്തിലും ഏതു സാഹചര്യത്തെയും നേരിടാൻ കഴിയുന്ന തരത്തിലുള്ള തയാറെടുപ്പുകൾ എടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അടിയന്തരസാഹചര്യമുണ്ടായാൽ നേരിടുന്നതിനായി തദ്ദേശസ്വയംഭരണ വകുപ്പും റവന്യൂ വകുപ്പും കൂടിയാലോചിച്ച് അയ്യായിരത്തോളം ക്യാന്പുകൾക്കുള്ള സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

നെടുപുഴയിലെ 43, 44 ഡിവിഷനുകളിൽപ്പെട്ട മുല്ലയ്ക്കൽതുരുത്ത്, മല്ലിത്തറ തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളം കയറിയതിനെതുടർന്നാണ് ഇവിടത്തെ കുടുംബങ്ങളെ ക്യാന്പിലേക്കു മാറ്റിയത്. നിലവിൽ 18 കുടുംബങ്ങളിൽനിന്നായി 66 പേർ ക്യാന്പിലുണ്ട്. ക്യാന്പിൽ കഴിയുന്നവർക്കു വേണ്ട സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിനു വില്ലേജ് ഓഫീസറെയും തഹസിൽദാറെയും മന്ത്രി ചുമതലപ്പെടുത്തി. വൈദ്യസഹായം ആവശ്യമുള്ളവർക്കു ചികിത്സാസഹായം നൽകുന്നതിനായി ദുരിതാശ്വാസനിധിയിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനും ഉദ്യോഗസ്ഥർക്കു മന്ത്രി നിർദേശം നൽകി. 

കൗണ്‍സിലർമാരായ ദിനേഷ് തയ്യിൽ, എ.ആർ. രാഹുൽനാഥ്, എഡിഎം ടി. മുരളി, വില്ലേജ് ഓഫീസർ കെ.വി. വനിത തുടങ്ങിയവർ സന്നിഹിതരായി.