വടക്കാഞ്ചേരി: ഷോക്കേറ്റ് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു. കൊടുമ്പ് സ്വദേശി ചാത്തൻച്ചിറ സുധാകരൻ(44) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11നായിരുന്നു സംഭവം.

കെഎസ്ഇബി വടക്കാഞ്ചേരി സ്റ്റേഷനു കീഴിലെ ഒന്നാംകല്ല് പ്രദേശത്ത് കടയിൽ വൈദ്യൂതിയില്ലെന്ന കടയുടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധിക്കാൻ പോയിതായിരുന്നു സുധാകരൻ. കടയിലേക്കുള്ള സർവീസ് വയർ മാറ്റി കണക്ഷൻ നൽകുന്നതിനിടെയാണ് സുധാകരന് ഷോക്കേറ്റത്. വൈദ്യുതിഘാതമേറ്റ സുധാകരൻ വൈദ്യൂതി പോസ്റ്റിൽ തന്നെ കിടക്കുകയായിരുന്നു.

വിവരമറിയിച്ചതിനെ തുടർന്ന് വടക്കാഞ്ചേരി ഫയർഫോഴ്സെത്തി കെഎസ്ഇബി ജീവനകാരുടെ സഹായത്തോടെ സുധാകരനെ താഴെയിറക്കുകയായിരുന്നു. തുടർന്ന് വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ കെഎസ്ഇബിയുടെ ഉന്നതഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തി. അമ്മ: അമ്മിണി. ഭാര്യ: പ്രസന്ന. മക്കൾ: പുണ്യ, തീർത്ഥ.