രാജാക്കാട്: മുനിയറയ്ക്കു സമീപം തിങ്കൾകാട്ടിൽ അഞ്ചു വയസുകാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആസാം സ്വദേശികളായ ഇതര സംസ്ഥാന തൊഴിലാളികളുടെ മകൾ കൽപ്പന കുലു(5) ആണ് മരിച്ചത്.

മാതാപിതാക്കൾ കുട്ടിയെ വാഹനത്തിൽ ഇരുത്തിയ ശേഷം രാവിലെ കൃഷിയിടത്തിൽ ജോലിക്കു പോയിരുന്നു. ഉച്ചയ്ക്കു ജോലിക്കു ശേഷം തിരികെ എത്തിയപ്പോൾ കുട്ടിയെ വാഹനത്തിനുള്ളിൽ ബോധരഹിതയായി കണ്ടെത്തുകയായിരുന്നു.


ഉടൻതന്നെ കുട്ടിയെ രാജാക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പനിയെത്തുടർന്നു മാതാപിതാക്കൾ കഴിഞ്ഞ ദിവസം കുട്ടിക്കു മരുന്നു വാങ്ങിയിരുന്നു. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിലേക്കു മാറ്റി. ഉടുമ്പൻചോല പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.