തിരുവനന്തപുരം: മനുഷ്യാവകാശ, പരിസ്ഥിതി പ്രവര്‍ത്തകനും ചിന്തകനുമായ വി.ബി. അജയകുമാര്‍ (48) അന്തരിച്ചു. ദളിത്, ആദിവാസി, പാര്‍ശ്വവത്കൃത സമൂഹങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന റൈറ്റ്സ് എന്ന എന്‍ജിഒയുടെ സ്ഥാപകനാണ്.

ഇന്നലെ പുലര്‍ച്ചെ തിരുവനന്തപുരം ജൂബിലി മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. തുടര്‍ന്ന് മൃതദേഹം സ്വദേശമായ കൊടുങ്ങല്ലൂരിലേക്കു കൊണ്ടുപോയി. കൊടുങ്ങല്ലൂരിലെ വസതിയിലെ പൊതുദര്‍ശനത്തിനു ശേഷം വൈകുന്നേരം അഞ്ചിന് കൊടുങ്ങല്ലൂര്‍ ചപ്പാറ ശ്മശാനത്തില്‍ സംസ്കരിച്ചു.

അലയന്‍സ് ഫോര്‍ ക്ലൈമറ്റ് ഫ്രണ്ട്‌ലൈന്‍ കമ്യൂണിറ്റീസ് എന്ന എന്‍ജിഒയുടെ ഗ്ലോബല്‍ കണ്‍വീനര്‍ ആയി പ്രവര്‍ത്തിച്ചുവരികയായിരുന്നു. നര്‍മദ ബച്ചാവോ ആന്തോളന്‍, പീപ്പിള്‍സ് വാച്ച് തുടങ്ങിയ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങിയ അജയകുമാര്‍ നിരവധി യുഎന്‍ സമ്മേളനങ്ങളില്‍ പാര്‍ശ്വവത്കൃത സമൂഹങ്ങള്‍ക്കായി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.


കാലാവസ്ഥ വ്യതിയാനം ചര്‍ച്ച ചെയ്ത രണ്ടു സമ്മേളനങ്ങളിലും പങ്കെടുത്തു. 2018 ലെ പ്രളയകാലത്ത് ദളിത്, തീരദേശ മേഖലകളിലെ വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായി നിരവധി പഠനങ്ങള്‍ നടത്തുകയും പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.