തിരുവനന്തപുരം: കോണ്‍ഗ്രസിന്‍റെ എല്ലാ തലങ്ങളിലും 50 ശതമാനം സംഘടനാ സ്ഥാനങ്ങൾ 50 വയസിനു താഴെയുള്ളവർക്ക് നൽകുമെന്ന 2023ലെ റായ്പൂർ എഐസിസി പ്ലീനറി സമ്മേളന തീരുമാനം കെപിസിസി, ഡിസിസി പുനഃസംഘടനയിൽ കർശനമായി പ്രാവത്തികമാക്കണമെന്നു കോണ്‍ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ് ആവശ്യപ്പെട്ടു.

25 ശതമാനം സ്ഥാനങ്ങൾ വനിതകൾക്ക് നൽകുമെന്ന എഐസിസി നിബന്ധന പൂർണമായും പാലിക്കണം. ലോക്സഭയിലും നിയമസഭകളിലും 33 ശതമാനവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ 50 ശതമാനവും വനിതാ സംവരണം നിയമമാക്കിയ സാഹചര്യത്തിൽ കോണ്‍ഗ്രസിൽ കെപിസിസിയിലും ഡിസിസികളിലും വനിതകൾക്ക് 25 ശതമാനമെങ്കിലും ഭാരവാഹിത്വം അനുവദിക്കേണ്ടത് സാമാന്യ നീതിയാണ്.


ഡിസിസി പ്രസിഡന്‍റ് ആകാൻ യോഗ്യതയുള്ള നിരവധി വനിതകൾ കോണ്‍ഗ്രസിലുണ്ട്.പുതുരക്തപ്രവാഹം നിലച്ചതാണ് കോണ്‍ഗ്രസിലെ സംഘടനാ ദൗർബല്യത്തിന് മുഖ്യകാരണം. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിജയിക്കണമെങ്കിൽ കോണ്‍ഗ്രസിൽ തലമുറമാറ്റവും യുവജന മുന്നേറ്റവും അനിവാര്യമാണ്. സ്ഥിരം മുഖങ്ങളെ ഒഴിവാക്കി പ്രവർത്തന പാരന്പര്യമുള്ള പുതുമുഖങ്ങളെ ഭാരവാഹി പട്ടികയിൽ ഉൾപ്പെടുത്തണമെന്നു ചെറിയാൻ ഫിലിപ്പ് ആവശ്യപ്പെട്ടു.