പാലാ: അല്ലോഗ്രാഫ്റ്റ് ട്രാന്‍സ്പ്ലാന്‍റേഷന്‍ ശസ്ത്രക്രിയയിലൂടെ സ്‌പോര്‍ട്‌സ് മെഡിസിന്‍ ചികിത്സയില്‍ മാര്‍ സ്ലീവാ മെഡിസിറ്റി വീണ്ടും നേട്ടം കുറിച്ചു.

വിദേശത്ത് ക്രിക്കറ്റ് കളിക്കിടെ വീണു കാല്‍മുട്ടിനു പരിക്കേറ്റ 40 വയസുള്ള കോട്ടയം സ്വദേശിയായ യുവാവിനാണ് അവയവമാറ്റത്തിലൂടെ (അല്ലോഗ്രാഫ്റ്റ് ട്രാന്‍സ്പ്ലാന്‍റേഷന്‍) എസിഎല്‍ ( ആന്‍റീരിയര്‍ ക്രൂഷ്യേറ്റ് ലിഗമെന്‍റ്) പുനഃസ്ഥാപിക്കുന്ന ശസ്ത്രക്രിയ ആശുപത്രിയില്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്.

ബംഗളൂരുവിലെ ലൈസന്‍സുള്ള ടിഷ്യു ബാങ്കില്‍നിന്ന് അണുബാധയുണ്ടാകാതെ ഏറെ സുരക്ഷിതമായാണ് ശസ്ത്രക്രിയയ്ക്കായി ഉന്നതനിലവാരത്തില്‍ അല്ലോഗ്രാഫ്റ്റ് ആശുപത്രിയില്‍ എത്തിച്ചത്. ഓര്‍ത്തോപീഡിക്‌സ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്‍റ് ഡോ. പി.ബി.രാജീവിന്‍റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.

മരണാനന്തരം ദാനം ചെയ്യുന്നവരുടെ അല്ലോഗ്രാഫ്റ്റ് ഇതര സംസ്ഥാനങ്ങളിലെ ലൈസന്‍സുള്ള ടിഷ്യു ബാങ്കുകളിലാണ് ഉയര്‍ന്ന നിലവാരത്തില്‍ സംരക്ഷിച്ചു സൂക്ഷിക്കുന്നത്.


റോഡ് അപകടങ്ങളിലും കായികരംഗത്തെ അപകടങ്ങളിലും പരിക്കേല്‍ക്കുന്നവര്‍ക്ക് സ്വന്തം ഓട്ടോഗ്രാഫ്റ്റ് ലഭ്യമല്ലാതെ വരുമ്പോള്‍ അല്ലോഗ്രാഫ്റ്റ് ഉപയോഗിക്കുന്നത് ഏറെ സുരക്ഷിതവും ഫലപ്രദവുമാണ്.

സ്വന്തം കാലില്‍നിന്നു പേശികള്‍ ശസ്ത്രക്രിയയ്ക്കായി എടുക്കുമ്പോള്‍ ഉണ്ടാകുന്ന പേശീബലക്കുറവ് ഒഴിവാക്കുന്നതിനും അല്ലോഗ്രാഫ്റ്റ് സഹായകമാണ്. ഒന്നില്‍ കൂടുതല്‍ ലിഗമെന്‍റുകള്‍ക്ക് പരിക്കു പറ്റുന്നവര്‍ക്ക് ശരീരത്തിൽനിന്ന് കൂടുതല്‍ പേശികള്‍ എടുക്കേണ്ടിവരുന്നത് ഒഴിവാക്കാന്‍ സാധിക്കുമെന്നതും അല്ലോഗ്രാഫ്റ്റ് പുനഃസ്ഥാപന ചികിത്സയുടെ നേട്ടമാണ്.

ഓര്‍ത്തോപീഡിക്‌സ് വിഭാഗത്തിലെ ഡോ. അഭിരാം കൃഷ്ണന്‍, അനസ്‌തേഷ്യോളജി വിഭാഗത്തിലെ ഡോ. ജെയിംസ് സിറിയക്, ഡോ. അജിത് പി.തോമസ് എന്നിവരും ശസ്ത്രക്രിയയുടെ ഭാഗമായി.