കണ്ണൂർ: വിഷരഹിതവും ശുദ്ധവുമായ പപ്പായയും നാടൻ മാങ്ങകളും ഉത്പാദിപ്പിക്കുന്നതിനായി കല്യാശേരി ബ്ലോക്ക് പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ പപ്പായ ഗ്രാമം, മാൻജിഫെറ-നാട്ടുമാവുകളുടെ സംരക്ഷണം പദ്ധതികൾക്ക് തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ഷാജിർ പദ്ധതി ഉദ്ഘാടനം ചെയ്തു. കണ്ണപുരം പഞ്ചായത്ത് പ്രസിഡന്‍റ് കെ. രതി അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്തിന്‍റെ 2025-26 വാർഷിക പദ്ധതി പ്രകാരം നടപ്പാക്കുന്ന പദ്ധതി ബ്ലോക്ക് പഞ്ചായത്തും ബ്ലോക്ക് പരിധിയിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകളും ചേർന്നാണ് നടപ്പിലാക്കുന്നത്. പപ്പായ ഗ്രാമം പദ്ധതിയിലൂടെ മികച്ച വിളവ് തരുന്നതും രോഗപ്രതിരോധ ശേഷിയുള്ളതു മായ 10,000 റെഡ് ലേഡി പപ്പായത്തൈകൾ ബ്ലോക്ക് പരിധിയിലുള്ള പഞ്ചായത്തുകളിൽ നിന്നും തെരെഞ്ഞെടുത്ത കർഷകർക്ക് സൗജന്യമായി വിതരണം ചെയ്യും.

കണ്ണപുരം പഞ്ചായത്തിലുള്ള നാട്ടുമാവുകളുടെ സംരക്ഷണ പ്രചരണാർഥമാണ് "മാൻജിഫെറ; നാട്ടുമാവുകളുടെ സംരക്ഷണം' എന്ന പദ്ധതി നടപ്പിലാക്കുന്നത്. കണ്ണപുരം മാങ്ങ, വെല്ലത്താൻ, മൂവാണ്ടൻ, മധുരക്കോട്ടി, മഞ്ഞ ചോപ്പൻ, വടക്കൻ മധുര, കടുക്കാച്ചി എന്നിങ്ങനെ 107 ലധികം നാട്ടുമാവിനങ്ങൾ കണ്ടുവരുന്ന പ്രദേശമാണ് കണ്ണപുരം. ഇതിൽ ഭൗമ സൂചിക പദവി ലഭിച്ച കണ്ണപുരം മാങ്ങ അഥവാ കുറ്റ്യാട്ടൂർ മാങ്ങയും ഉൾപ്പെടുന്നു.

പദ്ധതി പ്രകാരം 1000 ഗ്രാഫ്റ്റ് ചെയ്ത നാട്ടുമാവുകൾ കണ്ണപുരം പഞ്ചായത്തിലുള്ള തെരെഞ്ഞെടുത്ത കർഷകർക്ക് സൗജന്യമായി വിതരണം ചെയ്യും. പദ്ധതി ഉദ്ഘാടനത്തിന്‍റെ ഭാഗമായി കണ്ണപുരം പഞ്ചായത്തിൽ തൈകൾ വിതരണം ചെയ്തു. മറ്റു പഞ്ചായത്തുകളിൽ കൃഷിഭവൻ മുഖേന തൈകൾ വിതരണം ചെയ്യും. കണ്ണപുരം പഞ്ചായത്തിലെ പുഞ്ചവയൽ പ്രദേശത്ത് നടന്ന പരിപാടിയിൽ കല്യാശേരി കൃഷി അസി. ഡയറക്ടർ കെ. സതീഷ്കുമാർ പദ്ധതി വിശദീകരിച്ചു.