തൃശൂർ അതിരൂപത അവാർഡ് നാലുപേർക്ക്
1560753
Monday, May 19, 2025 1:29 AM IST
തൃശൂർ: അതിരൂപതാ ദിനാഘോ ഷത്തിന്റെ ഭാഗമായുള്ള അവാർഡുകൾ നാലുപേർക്കു നൽകും. ഫാ. പോൾ പയ്യപ്പിള്ളി, ഫാ. തോമസ് വാഴക്കാല, ജാൻസി പോൾ, ഡോ. ആന്റണി വർക്കി തോപ്പിൽ എന്നിവർക്കാണു പുരസ്കാരങ്ങൾ.
ഇരിങ്ങാലക്കുട പയ്യപ്പിള്ളി ലാനപ്പൻ - അന്ന ദന്പതികളുടെ മകനായ ഫാ. പോൾ പയ്യപ്പിള്ളി 1971 മാർച്ച് 13ന് മാർ ജോസഫ് കുണ്ടുകുളത്തിൽനിന്ന് തിരുപ്പട്ടം സ്വീകരിച്ചു. ഒല്ലൂർ ഫൊറോനപള്ളിയുൾപ്പെടെ പന്ത്രണ്ടിലധികം പള്ളികളിൽ വികാരിയായും വിവിധ സ്ഥാപനങ്ങളിലും പ്രസ്ഥാനങ്ങളിലും ഡയറക്ടറാ യും സേവനം ചെയ്തു. സെന്റ് ജോസഫ്സ് വൈദികമന്ദിരത്തിൽ വിശ്രമജീവിതം നയിച്ചുവരുന്നു.
മേലൂരിലെ വാഴക്കാല ഒൗസേപ്പ് -മറിയം ദന്പതികളുടെ മകനായ ഫാ. തോമസ് വാഴക്കാല 1996 ഡിസംബർ 31ന് മാർ ഗ്രിഗറി കരാട്ടുന്പ്രയിൽനിന്ന് വൈദികപട്ടം സ്വീകരിച്ചു. സ്നേഹഗിരി ഇടവകയിൽ സഹവികാരിയായി തുടങ്ങിയ അദ്ദേഹം ബൽജിയം ഗെന്റ് യൂണിവേഴ്സിറ്റിയിൽ നിന്നും മാനേജ്മെന്റിൽ ബിരുദം കരസ്ഥമാക്കി. അമല മെഡിക്കൽ കോളജ് അസോ. ഡയറക്ടർ, സാന്ത്വനം പ്രീസ്റ്റ് ഹോം ഡയറക്ടർ, കെസ് സെക്രട്ടറി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. 15 വർഷത്തിലധികമായി തടവറ പ്രേഷിതത്വത്തിനു നേതൃത്വം നൽകുന്നു.
നെടുപുഴ ഇടവകാംഗമായ ചീനിക്കൽ പോളിന്റെ ഭാര്യയായ ജാൻസി ഇരിങ്ങാലക്കുട കൊടലിപറന്പിൽ ഇനാശു - മേരി ദന്പതികളുടെ മകളായി 1971ൽ ജനിച്ചു. ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജിൽനിന്ന് ബിരുദവും ഇലക്ട്രോണിക്സ് എൻജിനീയറിംഗിൽ ഡിപ്ലോമയും കന്പ്യൂട്ടർ അപ്ലിക്കേഷനിൽ ബിരുദാനന്തരബിരുദവും നേടി. ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രിയിൽ ബ്രോഡ്കാസ്റ്റിംഗ് എൻജിനീയറായി ഒൗദ്യോഗിക ജീവിതം ആരംഭിച്ചു. ഇപ്പോൾ കോയന്പത്തൂരിൽ സേവനം ചെയ്യുന്നു. ബൽജിയം ല്യുവെയ്ൻ കാത്തലിക് യൂണിവേഴ്സിറ്റിയിൽനിന്ന് ദൈവശാസ്ത്രത്തിൽ ഉയർന്ന മാർക്കോടെ ബിരുദം നേടുന്ന ആദ്യഅല്മായ വനിതയായി.
മണലൂർ സെന്റ് ജോസഫ് ഇടവകാംഗമായ തോപ്പിൽ വർക്കി -മേരി ദന്പതികളുടെ മകനായ ഡോ. ആന്റണി വർക്കി തോപ്പിൽ മൈസൂർ യൂണിവേഴ്സിറ്റിയിൽനിന്ന് എംബിബിഎസ് കരസ്ഥമാക്കി. കസ്തൂർബാ മെഡിക്കൽ കോളജിൽനിന്ന് ഒൗദ്യോഗികജീവിതം ആരംഭിച്ചു. സതേണ് റെയിൽവേയിൽ ഡോ ക്ടറായും കേരള ഹെൽത്ത് സർവീസിൽ അസി. സർജനായും യുകെയിലെ നാഷണൽ ഹെൽത്ത് സർവീസ് ആശുപത്രിയിൽ സീനിയർ ഓഫീസറായും ജോലി ചെയ്തു. 2013 മുതൽ ഓർഗാനിക് ശൈലിയിൽ കൃഷി ചെയ്യുന്നു. മണലൂർ ഗ്രാമപഞ്ചായത്തിലെ മികച്ച കേരകർഷകനുള്ള അവാർഡ്, അന്തിക്കാട് ബ്ലോ ക്കിലെ മികച്ച കർഷകൻ എന്നീ ബഹുമതികൾ ലഭിച്ചു.