കൊച്ചി: എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലെ സുരക്ഷ ഭേദിച്ചു രണ്ടാം പ്ലാറ്റ്‌ഫോമില്‍ യാത്രക്കാർക്കിടയിലൂടെ ആഡംബര ബൈക്ക് ഓടിച്ച് യുവാവ്. റെയില്‍വേ പോലീസും ആര്‍പിഎഫും പിന്തുടര്‍ന്നെങ്കിലും ബൈക്ക് ഉപേക്ഷിച്ച് യുവാവ് കടന്നുകടഞ്ഞു.

ചൊവ്വാഴ്ച പുലര്‍ച്ചെ 4.40ന് പൂന-കന്യാകുമാരി എക്‌സ്പ്രസ് കടന്നുപോയതിനു തൊട്ടുപിന്നാലെയായിരുന്നു പെരുമ്പാവൂര്‍ മുടിക്കല്‍ സ്വദേശി അജ്മല്‍ ബൈക്കുമായി പ്ലാറ്റ്‌ഫോമിലെത്തിയത്.

ഈസമയം മറ്റൊരു ട്രെയിന്‍ സ്റ്റേഷനിലേക്ക് കടന്നുവരുന്നുണ്ടായിരുന്നു. നിരവധി യാത്രക്കാര്‍ പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന സമയത്തായിരുന്നു അജ്മലിന്‍റെ സാഹസം. ആഡംബര ബൈക്ക് ഇയാള്‍ വാടകയ്‌ക്കെടുത്തതാണെന്നു കണ്ടെത്തിയിട്ടുണ്ട്.


നാലു ലക്ഷം രൂപ വിലമതിക്കുന്ന ജി310ആര്‍ മോഡല്‍ ബിഎംഡബ്ല്യു ബൈക്കാണു പോലീസ് പിന്തുടര്‍ന്നതോടെ യുവാവ് ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. സംഭവത്തിനുപിന്നാലെ ഒളിവില്‍പോയ അജ്മലിനായി അന്വേഷണം ആരംഭിച്ചു. സുരക്ഷാവീഴ്ചയുണ്ടായ സാഹചര്യവും പരിശോധിക്കുന്നുണ്ട്.

റെയില്‍വേ പ്ലാറ്റ്‌ഫോമിലൂടെ യുവാവ് ബൈക്ക് ഓടിച്ച സംഭവം റെയില്‍വേ പോലീസിലെ പ്രത്യേക സംഘം അന്വേഷിക്കും. റെയില്‍വേ പോലീസ് എറണാകുളം ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല. മൂന്ന് ലഹരിക്കേസുകളിലും രണ്ട് അടിപിടിക്കേസുകളിലും പ്രതിയാണ് അജ്മൽ.