കൊച്ചി: വിവിധ ജനകീയ ആവശ്യങ്ങള്‍ ഉന്നയിച്ച് കത്തോലിക്കാ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പ്രസിഡന്‍റ് പ്രഫ. രാജീവ് കൊച്ചുപറമ്പില്‍ നയിക്കുന്ന അവകാശസംരക്ഷണ യാത്രയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്‍റ് പ്രഫ. രാജീവ് കൊച്ചുപറമ്പില്‍, ഡയറക്ടര്‍ റവ.ഡോ. ഫിലിപ്പ് കവിയില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

യാത്ര 13ന് കാസര്‍ഗോഡ് പാണത്തൂരില്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിൽ ഫ്ലാഗ് ഓഫ് ചെയ്യും. ‘നീതി ഔദാര്യമല്ല അവകാശമാണ്’ എന്നതാണു ജാഥയിലെ മുദ്രാവാക്യം. ജാഥ കടന്നുവരുന്ന സ്ഥലങ്ങളില്‍ വിവിധ രൂപതാ മെത്രാന്‍മാര്‍, സമുദായിക-സാമൂഹ്യ നേതാക്കന്‌മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 24ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കു നടക്കുന്ന വൻ പ്രകടനത്തോടെ ജാഥ സമാപിക്കും.


ജനകീയ ആവശ്യങ്ങളോടു രാഷ്‌ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കുന്ന അവഗണനകളും ഇരട്ടത്താപ്പും ചര്‍ച്ചാവിഷയമാകും. നാളുകളായി ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം ഉണ്ടാകുന്നില്ലെങ്കില്‍ തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ശക്തമായ നിലപാട് എടുക്കാന്‍ നിര്‍ബന്ധിതരാകുമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.

ജനറല്‍ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയില്‍, വൈസ് പ്രസിഡന്‍റ് ബെന്നി ആന്‍റണി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.