കിഴക്കന്പലം: പട്ടിമറ്റത്ത് യുവതിയെയും പിതാവിനെയും കടയിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. ഇടുക്കി ദേവികുളം വാളറ ചോലാട്ട് വീട്ടിൽ പ്രിജി(45) യെയാണ് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. പട്ടിമറ്റം എസ്ബിഐക്ക് സമീപം ജംഗ്ഷനിൽ കട നടത്തുന്ന രാമമംഗലം തമ്മാനിമറ്റം ചിറമോളേൽ ജെസി മേരി ജോയി(33)ക്കും പിതാവ് സി.പി. ജോയി( 62 )ക്കുമാണ് വെട്ടേറ്റത്.

കടയിൽ അതിക്രമിച്ചു കയറിയ പ്രതി യുവതിയെ വാക്കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. തടയാൻ ശ്രമിച്ചപ്പോഴാണ് പിതാവിന് വെട്ടേറ്റത്. ഇരുവരും കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. വ്യക്തി വൈരാഗ്യവും സാമ്പത്തിക ഇടപാടുകളുമാണ് ആക്രമണത്തിന് കാരണമെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.

പെരുമ്പാവൂർ എഎസ്പി ശക്തി സിംഗ് ആര്യയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ സുനിൽ തോമസ്, എസ്ഐമാരായ പി.എം. ജിൻസൺ, പി.എസ്. കുര്യാക്കോസ്, സി.ഒ. സജീവ്, എഎസ്ഐ അബൂബക്കർ, സിപിഒമാരായ വി.എൻ. നിതീഷ് കുമാർ, ബിബിൻ രാജ്, ബിബിൻ മോഹൻ എന്നിവരുമുണ്ടായിരുന്നു.