അങ്കമാലി: അങ്കമാലി നഗരസഭയുടെ പഴയ മന്ദിരം പുതുക്കി പണിയുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിക്കുന്ന അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് ചെയർമാൻ അഡ്വ. ഷിയോ പോളും മുൻ ചെയർമാൻമാരായ റെജി മാത്യുവും മാത്യു തോമസും വ്യക്തമാക്കി.

കെട്ടിടം പുതുക്കി പണിയുന്നതിന് കൗൺസിൽ ഐക്യകണ്ഠേന തീരുമാനിച്ചാണ്. പ്രതിപക്ഷ കൗൺസിലർമാർ അടക്കം ഏകസ്വരത്തിൽ ആവശ്യപ്പെട്ടതുകൊണ്ടും നഗരസഭയ്ക്ക് കൂടുതൽ ബാധ്യതയില്ലാതെ കെട്ടിടത്തിന്‍റെ അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ കഴിയും എന്നുള്ള തൃശൂർ എൻജിനീയറിംഗ് കോളജിന്‍റെ വിദഗ്ദ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് അറ്റകുറ്റപ്പണിക്ക് ടെൻഡൻ ക്ഷണിച്ചതും പണി തുടങ്ങിയതും.

നഗരസഭാ കെട്ടിടം പൊളിച്ച് നീക്കണമെന്നാണ് ഇപ്പോൾ പ്രതിപക്ഷം ആവശ്യപ്പെടുന്നത്. മറുപടി അർഹിക്കാത്ത ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ഇതിന്‍റെ പിന്നിൽ നിഗൂഢ താല്പര്യങ്ങൾ ഒളിഞ്ഞു കിടക്കുന്നുണ്ടെന്നും ചെയർമാർ ആരോപിച്ചു. യുഡിഎഫിന്‍റെ വികസന പദ്ധതികളെ അട്ടിമറിക്കുന്നതിനുള്ള രാഷ്ട്രീയ നീക്കമാണ് നടക്കുന്നത്.

മുപ്പതോളം കടമുറികളും ബാങ്കും ആശുപത്രിയും മറ്റും പ്രവർത്തിച്ചു വരുന്ന ഈ കെട്ടിടം ഇല്ലായ്മ ചെയ്ത് ഇതിന്‍റെ പിന്നിലുള്ള സ്ഥല ഉടമയ്ക്ക് ഷോപ്പിംഗ് കോപ്ലക്സ് പണിയുന്നതിന് അവസരം ഒരുക്കിക്കൊടുക്കുക എന്നതാണ് പ്രതിപക്ഷത്തിന്‍റെ ഇപ്പോഴത്തെ ദൗത്യമെന്നും ചെയർമാൻ വ്യക്തമാക്കി.