പിറവം: പിറവത്ത് തെരുവുനായ ശല്യം രൂക്ഷമായതിനെത്തുടർന്ന് നഗരസഭയുടെ നേതൃത്വത്തിൽ പേവിഷ പ്രതിരോധ കുത്തിവയ്‌പ്പ് ആരംഭിച്ചു. ഏതാനും മാസം മുമ്പ് പ്രതിരോധ കുത്തിവയ്പ്പ് നടത്തിയതാണ്. രണ്ടാം ഘട്ടമായാണ് ഇന്നലെ രാവിലെ മുതൽ ആരംഭിച്ചത്.

നഗരസഭ പ്രദേശത്ത് തെരുവുനായശല്യം പരിഹരിക്കുന്നതിനായി പിറവം നഗരസഭയുടെയും പിറവം വെറ്ററിനറി ഹോസ്പിറ്റലിന്‍റെയും സംയുക്താഭിമുഖ്യത്തിൽ പേവിഷനിർമാർജന പദ്ധതിയുടെ ഭാഗമായി പരിശീലനം ലഭിച്ച ഡോഗ് കാച്ചേഴ്സിനെ ഉപയോഗിച്ചാണ് വാക്സിനേഷൻ കുത്തിവപ്പുകൾ നടക്കുന്നത്.

പിറവം ടൗണിന്‍റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ പുലർച്ചെ നായ്ക്കളെ പിടികൂടി കുത്തിവയ്പ്പ് നടത്തിയിരുന്നു. ചെയർപേഴ്സൺ ജൂലി സാബു, വൈസ് ചെയർമാൻ കെ.പി. സലിം എന്നിവരും കൗൺസിലർമാരും ഇവർക്കൊപ്പമുണ്ടായിരുന്നു.