കോതമംഗലം: പൂയംകുട്ടി പുഴ കുറുകെ കടക്കാന്‍ മണികണ്ഠന്‍ചാല്‍ ചപ്പാത്തിലൂടെ നടന്ന യുവാവിനെ ഒഴുക്കില്‍പ്പെട്ടു കാണാതായി. മണികണ്ഠന്‍ചാല്‍ വര്‍ക്കൂട്ടുമാവിള രാധാകൃഷ്ണനാണ് (ബിജു-37) ഇന്നലെ രാവിലെ ആറരയോടെ ഒഴുക്കില്‍ പെട്ടത്.

സ്വകാര്യബസ് തൊഴിലാളിയായ ബിജു ജോലിക്കായി പൂയംകുട്ടിക്കു പോയതായിരുന്നു. ശക്തമായ മഴയിലും മലവെള്ളപ്പാച്ചിലിലും മുങ്ങിയ ചപ്പാത്തിലൂടെ നടന്നു പകുതി ഭാഗം പിന്നിട്ടപ്പോള്‍ കാല്‍വഴുതി ഒഴുക്കില്‍ പെടുകയായിരുന്നെന്നും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും ഒപ്പമുണ്ടായിരുന്ന മണികണ്ഠന്‍ചാല്‍ സ്വദേശി സജി പറഞ്ഞു. അഗ്‌നിരക്ഷാസേനയുടെ സ്‌കൂബ ടീം എത്തിയെങ്കിലും പ്രതികൂല കാലാവസ്ഥ തെരച്ചിലിനെ ബാധിച്ചു.

വൈകിട്ടോടെ ദേശീയ ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തി തെരച്ചില്‍ നടത്തി. നേവിയുടെ സഹായം ലഭ്യമാക്കാന്‍ കളക്ടറോട് ആവശ്യപ്പെട്ടതായി ആന്‍റണി ജോണ്‍ എംഎല്‍എ അറിയിച്ചു.

ശക്തമായ മഴയും കുത്തൊഴുക്കും തെരച്ചില്‍ ദുഷ്‌കരമാക്കി. വൈകുന്നേരത്തോടെ എന്‍ഡിആര്‍എഫ് സംഘവും തെരച്ചിലില്‍ പങ്കുചേര്‍ന്നു. ചൊവ്വാഴ്ച മുതല്‍ ചപ്പാത്തിലൂടെയുള്ള യാത്ര ദുഷ്‌കരമായിരുന്നു. ബ്ലാവനയിലെ ജങ്കാര്‍ സര്‍വ്വീസും നിർത്തിയിരുന്നു. ഇതേത്തുടര്‍ന്ന് മണികണ്ഠന്‍ചാല്‍, കല്ലേലിമേട് തുടങ്ങിയ പ്രദേശങ്ങളും വിവിധ ആദിവാസി ഉന്നതികളും ഒറ്റപ്പെട്ടു.