വൈക്കം: ഫിലിപ്പീൻസിലെ മഴക്കാടുകളിൽ പൂക്കുന്ന ജെയ്‌ഡ് വൈൻ (Jade Vine) എന്ന അപൂർവ സസ്യം, കേരളത്തിലെ ചൂടേറിയ വൈക്കത്തിന്‍റെ മണ്ണിൽ വർണവസന്തം തീർത്തിരിക്കുകയാണ്. ഉദയനാപുരം പഞ്ചായത്തിലെ ഇരുമ്പൂഴിക്കര ചെറുവള്ളിൽ വീട്ടിൽ ജിനീഷ്-അമ്പിളി ദമ്പതികളുടെ വീട്ടുമുറ്റത്താണ് ഈ മനോഹരമായ പൂക്കൾ വിടർന്നു നിൽക്കുന്നത്. ചുവപ്പിന്‍റെയും ആകാശനീലിമയുടെയും സമ്മിശ്രമായ വർണശോഭയുമായി, ഈ അലങ്കാര സസ്യം കേരളത്തിലെ ചൂടുള്ള പ്രദേശങ്ങളിൽ അപൂർവമായാണ് കാണപ്പെടുന്നത്.

വേഴാമ്പൽ പൂവിന്‍റെ മായാജാലം

ജെയ്‌ഡ് വൈനിന്‍റെ പൂക്കൾക്ക് വേഴാമ്പലിന്‍റെ ചുണ്ടിന്‍റെ രൂപഭംഗിയുണ്ട്, അതിനാൽ ഇതിനെ വേഴാമ്പൽ പൂവ് എന്നും വിളിക്കാറുണ്ട്. തയാബാക്ക് എന്ന പ്രാദേശിക നാമത്തിൽ അറിയപ്പെടുന്ന ഈ സസ്യം, അന്യംനിന്നുപോകുന്നതിനാൽ ഐയുസിഎൻ. (IUCN) ചുവപ്പ് കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 18 മീറ്റർ വരെ നീളത്തിൽ വളരുന്ന ഈ വള്ളിച്ചെടി, അതിന്‍റെ വർണമനോഹാരിതകൊണ്ട് ഏതൊരു പൂന്തോട്ടത്തിന്‍റെയും അഴക് വർധിപ്പിക്കും.

കേരളത്തിലെ ചില നഴ്‌സറികളിൽ ജെയ്‌ഡ് വൈനിന്‍റെ തൈകൾ ലഭ്യമാണ്. ചൂടുള്ള കാലാവസ്ഥ ഇതിന്‍റെ വളർച്ചയ്ക്ക് അനുയോജ്യമല്ലെന്ന് കരുതപ്പെട്ടിരുന്നെങ്കിലും, ജിനീഷിന്‍റെ വീട്ടിൽ ഈ ചെടി തന്‍റെ വളർച്ചയിലൂടെ പ്രകൃതിയുടെ അത്ഭുതം തെളിയിച്ചിരിക്കുകയാണ്. ചാണകപ്പൊടിയും എല്ലുപൊടിയും മാത്രം വളമായി ഉപയോഗിച്ചാൽ, ഒരു വർഷത്തിനുള്ളിൽ ഈ വള്ളിച്ചെടി അടിമുതൽ മുടിവരെ പൂക്കളാൽ നിറയും. ഒരു കുലയിൽ 50 മുതൽ 80 വരെ പൂക്കൾ ഉണ്ടാകാം, ഓരോ പൂവിനും രണ്ടടി വരെ നീളം വരാം.

ജിനീഷിന്‍റെ മറയൂരിൽ താമസിക്കുന്ന സഹോദരൻ ജിതേഷ് മൂന്നാറിനടുത്തുള്ള ഒരു നഴ്‌സറിയിൽനിന്ന് 850 രൂപയ്ക്കാണ് ഈ തൈ വാങ്ങിയത്. രണ്ടു വർഷം മുമ്പ്, മൂന്നാറിന്‍റെ തണുത്ത മഞ്ഞിന്‍റെ ഓർമയുമായാണ് ഈ വള്ളിച്ചെടി വൈക്കത്തെ വീട്ടിലേക്ക് എത്തിയത്. തണുപ്പിന്‍റെ കൂട്ടുകാരനായി കരുതപ്പെട്ടിരുന്ന ഈ ചെടി, ചൂടേറിയ വൈക്കത്തിന്‍റെ മണ്ണിൽ വേരു പിടിച്ച്, മനോഹരമായ പൂക്കൾ വിടർത്തി എല്ലാവരുടെയും ധാരണകളെ തിരുത്തി.

ജെയ്‌ഡ് വൈൻ വർഷത്തിൽ നാലു തവണ മൊട്ടിട്ട് പൂക്കുന്നു. ഓരോ തവണയും പൂക്കൾ രണ്ടു മാസംവരെ നിലനിൽക്കും. ഈ വർണവിസ്മയം കാണാനെത്തുന്നവർക്ക് പ്രകൃതിയുടെ അത്ഭുതങ്ങളെ ഒരിക്കൽക്കൂടി അനുഭവിക്കാനുള്ള അവസരമാണ് ജിനീഷിന്‍റെ വീട്ടുമുറ്റം ഒരുക്കുന്നത്.

പ്രകൃതിയുടെ അതിരുകൾക്കപ്പുറം

ചടുള്ള കാലാവസ്ഥയിൽ വളരാൻ പ്രയാസമാണെന്ന് കരുതിയിരുന്ന ജെയ്‌ഡ് വൈൻ, വൈക്കത്തിന്റെ മണ്ണിൽ വിടർന്നത് പ്രകൃതിയുടെ അനന്തമായ സാധ്യതകളുടെ തെളിവാണ്. ഈ വള്ളിച്ചെടി, കാലാവസ്ഥയുടെ അതിരുകളെ മറികടന്ന്, പ്രകൃതിയുടെ മനോഹാരിതയെ മനുഷ്യർക്ക് ഓർമിപ്പിക്കുകയാണ്. ജിനീഷിന്‍റെയും അമ്പിളിയുടെയും പരിചരണത്തിൽ വൈക്കത്തിന്‍റെ മണ്ണിൽ വിടർന്ന ഈ ജെയ്‌ഡ് വൈൻ, പ്രകൃതിസ്നേഹികൾക്കും പൂന്തോട്ടപരിപാലനം ഇഷ്ടപ്പെടുന്നവർക്കും പ്രചോദനമാണ്.