ചങ്ങനാശേരി: ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസ സഭാംഗങ്ങളായ സിസ്റ്റര്‍ വന്ദനാ ഫ്രാന്‍സിസ്, സിസ്റ്റർ പ്രീതി മേരി എന്നീ മലയാളി കന്യാസ്ത്രീകളെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത് മതേതര ഭാരതത്തിനും ജനാധിപത്യത്തിനും കളങ്കമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത വനിതാ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബോധിനി 2കെ25 വനിതാ നേതൃസംഗമം.

ഭാരതത്തിന്‍റെ വളര്‍ച്ചയ്ക്ക് ആവശ്യമായ വിദ്യാഭ്യാസ, ആരോഗ്യ, ജീവകാരുണ്യ പ്രവര്‍ത്തനമേഖലകളില്‍ സന്യാസിനികള്‍ നടത്തുന്ന ത്യാഗപൂര്‍ണമായ ശുശ്രൂഷകളെ അവഗണിച്ചും ബോധപൂര്‍വം കണ്ടില്ലെന്നു നടിച്ചും അവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കാനുള്ള നീക്കം ഏതു സംഘടനയുടെ ഭാഗത്തുനിന്നുണ്ടായാലും അത് അപലനീയപമാണെന്നും യോഗം ചുണ്ടിക്കാട്ടി.

കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത വൈസ് പ്രസിഡന്‍റ് ഷിജി ജോണ്‍സന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം വികാരി ജനറാള്‍ മോണ്‍. മാത്യു ചങ്ങങ്കരി ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്‍റ് ബിജു സെബാസ്റ്റ്യന്‍ മാര്‍ഗനിര്‍ദേശ പ്രസംഗവും ഗോബല്‍ സെക്രട്ടറി ആന്‍സമ്മ സാബു മുഖ്യപ്രഭാഷണവും നടത്തി. ബിനു ഡൊമിനിക്, റോസിലിന്‍ കുരുവിള, ജെസി ആന്‍റണി, സിനി പ്രിന്‍സ്, സിസി അമ്പാട്ട്, ലിസി ജോസ്, മിനി മാത്യു, ഷേര്‍ളി തോമസ് എന്നിവര്‍ പ്രസംഗിച്ചു.

സിസ്റ്റര്‍ സെലിന്‍ ജോസഫ് എസ്ഡി (ഡയറക്ടര്‍, മേഴ്‌സി ഹോം ചെത്തിപ്പുഴ), ബിന്‍സി സെബാസ്റ്റ്യന്‍ (കോട്ടയം നഗരസഭാ ചെയര്‍പേഴ്‌സണ്‍), ലൗലി ജോര്‍ജ് (ഏറ്റുമാനൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍), ഡോ. റാണി മരിയ തോമസ് (പ്രിന്‍സിപ്പല്‍, അസംപ്ഷന്‍ കോളജ്), സുമി സിറിയക് (അന്തര്‍ദേശീയ നീന്തല്‍ താരം), സുമം സ്‌കറിയ (വ്യവസായ സംരംഭക), ജിനു സന്തോഷ് (വ്യവസായ സംരംഭക) എന്നിവരെ യോഗത്തില്‍ ആദരിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്ത്രീകളുടെ പങ്കാളിത്തവും പ്രസക്തിയും കത്തോലിക്കാ കോണ്‍ഗ്രസ് വനിതാ കൗണ്‍സിലിന്‍റെ വിവിധ മേഖലകളില്‍നിന്നുള്ള കോ-ഓർഡിനേറ്റര്‍മാരുടെ തെരഞ്ഞെടുപ്പ്, പ്രവര്‍ത്തന പരിപാടികളുടെ രൂപീകരണം, കത്തോലിക്ക കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിലെ പങ്കാളിത്തം എന്നീ വിഷയങ്ങള്‍ ബോധിനി 2കെ25ന്‍റെ ഭാഗമായി നടന്നു.

സന്യസ്തർക്കെതിരേയുള്ള നീക്കം അപലപനീയം

കുടമാളൂർ: രാജ്യത്ത് വിദ്യാഭ്യാസ, ആതുരശുശ്രൂഷാ മേഖലകളിൽ നിസ്വാർഥ സേവനം ചെയ്യുന്ന സന്യാസിനികൾക്കെതിരേയുള്ള രാജ്യവിരുദ്ധ ശക്തികളുടെ നീക്കം അപലപനീയമെന്ന് കത്തോലിക്ക കോൺഗ്രസ് കുടമാളൂർ ഫൊറോന സമിതി. ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങൾ സംരക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഉത്തരവാദിത്വമുണ്ട്.

മലയാളികളായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെ ഛത്തീസ്ഗഡിൽ അകാരണമായി അറസ്റ്റ് ചെയ്ത് ജുഡീഷൽ കസ്റ്റഡിയിലാക്കിയ നടപടി പ്രതിഷേധാർഹമാണ്. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്‍റെ ശക്തമായ ഇടപെടൽ ഉണ്ടാകണമെന്നു യോഗം ആവശ്യപ്പെട്ടു.
ഫൊറോന പ്രസിഡന്‍റ് ഷെയിൻ ജോസഫ് അധ്യക്ഷത വഹിച്ച യോഗം ഡയറക്ടർ ഫാ. ജസ്റ്റിൻ പുത്തൻപുരയിൽ ഉദ്ഘാടനം ചെയ്തു.